ബാർ കോഴ: വിജിലൻസ് അന്വേഷണം നാളെ തീരുമാനമായേക്കും

തിരുവനന്തപുരം: ബാർ കോഴയിൽ പുതിയ വെളിപ്പെടുത്തലിൻെറ പശ്ചാത്തലത്തിൽ പ്രതിപക്ഷനേതാവ് രേമശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർക്കെതിരായ വിജിലൻസ് അന്വേഷണത്തിൽ തിങ്കളാഴ്ച തീരുമാനമായേക്കും. അവധി കഴിഞ്ഞ് വിജിലൻസ് ഡയറക്ടർ സുദേഷ്കുമാർ അന്ന് ജോലിയിൽ പ്രവേശിക്കും. തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി അദ്ദേഹം ആശയവിനിമയം നടത്തും. അതിനുശേഷം ഗവർണർ തീരുമാനമെടുക്കുമെന്നാണറിയുന്നത്. ചെന്നിത്തലക്കെതിരായ അന്വേഷണത്തിൽ വേണ്ടെങ്കിലും മുൻ മന്ത്രിമാരായ വി.എസ്. ശിവകുമാർ, കെ. ബാബു എന്നിവർക്കെതിരായ അേന്വഷണത്തിന് ഗവർണറുടെ അനുമതി വേണം. ചെന്നിത്തലക്കെതിരായ അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയിട്ടുണ്ട്. അന്വേഷണാനുമതിയിൽ ഗവർണർ വിജിലൻസ് ഡയറക്ടറോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.