കാഞ്ഞങ്ങാട്: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ഗണേഷ്കുമാർ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ്കുമാറിൻെറ ജാമ്യാപേക്ഷയിൽ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വാദം പൂർത്തിയായി. പ്രതി ജാമ്യത്തിലിറങ്ങിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നൽകരുതെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. കള്ളപ്പേരിലാണ് പ്രദീപ് ജില്ലയിലെത്തിയതെന്നതിനാൽ കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണ് വന്നതെന്നാണ് മനസ്സിലാക്കേണ്ടതെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. കക്ഷിക്കെതിരെ തെളിവില്ലെന്നും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള രണ്ട് കത്തയച്ചുവെന്ന് പറയുന്നതു മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥർ തെളിവായി ഹാജരാക്കിയതെന്നും വാദിഭാഗം വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.