കൽപറ്റ: മാവോവാദി ബന്ധം ആരോപിച്ച് കണ്ണൂര്‍ പൂക്കാട് സ്വദേശി സി.കെ. രാജീവനെ പൊലീസ് പിടികൂടി. കർഷകർക്കെതിരായ ജപ്തിക്കെതിരെ 2002 നവംബര്‍ എട്ടിന് പനമരം സഹകരണ ബാങ്കില്‍ അതിക്രമിച്ച് കയറുകയും, ഫയലുകള്‍ക്ക് തീയിടുകയും ചെയ്ത കേസിൽ കമ്പളക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ പ്രതിയാണ് ഇയാൾ. 'പോരാട്ടം' സംഘടനയുടെ പ്രവര്‍ത്തക മീനങ്ങാടി സ്വദേശിനി തങ്കമ്മയുടെ ഭര്‍ത്താവാണ് രാജീവൻ. പോരാട്ടം സംസ്ഥാന സമിതി അംഗമായ തങ്കമ്മയുടെ മീനങ്ങാടി പാതിരിപ്പാലം ആവയല്‍ കോളനിയിലെ വീട്ടിൽ പൊലീസ് സംഘം പരിശോധന നടത്തി. കർഷകസമരത്തിൻെറ ഭാഗമായ കേസിൽ രാജീവനെ കസ്റ്റഡിയിലെടുക്കുകയും തങ്കമ്മയുടെ വീട്ടിൽ വാറൻറില്ലാതെ പരിശോധന നടത്തുകയും ചെയ്ത പൊലീസ് നടപടി അപലപനീയമാണെന്ന് 'പോരാട്ടം' സംസ്ഥാന ജനറൽ കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. ആദിവാസി സമൂഹത്തോടുള്ള കേരള പൊലീസിൻെറ മനോഭാവം സംഭവത്തിൽ പ്രകടമാണ്. വീടിനകത്ത് കടന്നു കയറുകയും സാധനങ്ങൾ വലിച്ച് വാരിയിടുകയും ചെയ്തു. വിപ്ലവകാരികളെ വ്യാജ ഏറ്റുമുട്ടലുകളിൽ വധിച്ചും ജനകീയ പ്രവർത്തകരെ അടിച്ചമർത്തിയും മുന്നോട്ടു പോകുന്ന കപട ഇടതുപക്ഷത്തിൻെറ പൊലീസ് രാജിൻെറ ഭാഗമാണ് സംഭവമെന്ന് ജനറൽ കൺവീനർ പി.പി. ഷാേൻറാലാൽ ആരോപിച്ചു. രാജീവനെ കോടതിയിൽ ഹാജരാക്കാനും കുടുംബാംഗങ്ങൾക്ക് സന്ദർശിക്കാനും അവസരം നൽകണം -പ്രസ്താവനയിൽ ആവശ്യപ്പട്ടു. അതിനിടെ, രാജീവനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇതര സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ കേസുണ്ടോയെന്ന് അേന്വഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.