മുരളീധരന് മുല്ലപ്പള്ളിയുടെ മറുപടി: കരുണാകരനെയും മുരളിയെയും തിരികെ കൊണ്ടുവന്ന പാർട്ടിയാണ് കോൺഗ്രസ്

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം മുന്നണി വിട്ടതിൽ യു.ഡി.എഫ് നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായെന്ന കെ. മുരളീധരൻെറ പരാമർശത്തിന് പ്രതികരണവുമായി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ. കരുണാകരനും കെ. മുരളീധരനും പാർട്ടി വിട്ടുപോയപ്പോൾ തിരികെ കൊണ്ടുവന്ന പാർട്ടിയാണ് കോൺഗ്രസ്. മുരളീധരന്‍ പാര്‍ട്ടിവിരുദ്ധ പ്രസ്‌താവന നടത്തിയെന്ന്‌ വ്യാഖ്യാനിച്ചെടുക്കാന്‍ സാധ്യമല്ല. തെറ്റുതിരുത്തി വരുന്നവരെ സ്വീകരിച്ച പാരമ്പര്യമാണ്‌ കോണ്‍ഗ്രസിനുള്ളത്‌. യു.ഡി.എഫില്‍ കെ.എം. മാണിക്ക്‌ രണ്ട്‌ നീതിയായിരുന്നെന്ന ആക്ഷേപം ശരിയല്ല. മാണി തെറ്റുകാരനാണെന്ന്‌ കോണ്‍ഗ്രസ്‌ വിശ്വസിക്കുന്നില്ല. മധ്യകേരളത്തില്‍ യു.ഡി.എഫിൻെറ ശക്തിക്ക്‌ കോട്ടംതട്ടിയിട്ടില്ല. എൻ.സി.പി യു.ഡി.ഫിലേക്ക് വരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.