തിരുവനന്തപുരം: ജാതിവെറിയുടെയും മതസ്പർധയുടെയും ഇരുണ്ടകാലത്തേക്ക് അധഃസ്ഥിത വിഭാഗങ്ങളെ തള്ളിയിട്ട് ചൂഷണം ചെയ്യാൻ ജാതീയ, വർഗീയ ശക്തികൾ മത്സരിക്കുകയാെണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് തിരിച്ചറിയണം. ആരാണ് ഒപ്പം നിന്നതെന്നും ആരാണ് ചതിച്ചതെന്നും ആരാണ് സമത്വത്തിലേക്ക് കൈപിടിച്ചതെന്നും ആരാണ് അസമത്വത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നതെന്നും തിരിച്ചറിയണം. ഈ തിരിച്ചറിവിൽ നിന്നുവേണം ഓരോ സാമൂഹിക പക്ഷാചരണവും നടത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക ഐക്യദാർഢ്യപക്ഷാചരണ സമാപനവും പട്ടിക വിഭാഗ വകുപ്പുകളുടെ 20 പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പലയിടത്തും ദലിതരും പിന്നാക്ക വിഭാഗങ്ങളും ഭീഷണിയും അക്രമവും നേരിടുമ്പോൾ കേരളത്തിൽ സർക്കാർ ഈ വിഭാഗങ്ങൾക്കായി സംരക്ഷണ പ്രവർത്തനങ്ങളും ജീവിതത്തിൽ നേട്ടമുണ്ടാക്കുന്ന പദ്ധതികളും നടപ്പാക്കുകയാണ്. ദലിതർക്ക് സാമ്പത്തികവും സാമൂഹികവുമായി സ്വന്തം കാലിൽ നിൽക്കുന്നതിനു കരുത്തുനൽകാൻ ഇ.എം.എസിൻെറ കാലം മുതൽ ഇടതു സർക്കാറുകൾ ശ്രമിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പിന്നാക്ക വിഭാഗ കോർപറേഷൻെറ നേതൃത്വത്തിൽ രണ്ടു ലക്ഷം ഗുണഭോക്താക്കൾക്ക് 1931 കോടി രൂപ വായ്പ അനുവദിച്ചു. കോർപറേഷൻ രൂപവത്കൃതമായ ശേഷം വിതരണം ചെയ്തതിൻെറ 49 ശതമാനമാണ് ഈ തുക. മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, ഡെപ്യൂട്ടി സ്പീക്കർ വി. ശശി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.