ആറ്റിങ്ങല്‍: കടംവാങ്ങിയ പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. പണം നല്‍കിയ ആളിൻെറ വീട്ടില്‍ ആക്രമണം നടത്തിയ അവനവഞ്ചേരി കൊച്ചുപരുത്തി ഗണപതി ക്ഷേത്രത്തിനു സമീപം പ്ലാവിള വീട്ടില്‍ കണ്ണന്‍ എന്നു വിളിക്കുന്ന അഭിജിത്തിനെ(25) ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊയ്കമുക്ക് മാര്‍ക്കറ്റിനു സമീപം ബിന്ദു ഭവനില്‍ ബിന്ദുവിൻെറ കൈയില്‍ നിന്ന് പ്രതിയുടെ അമ്മ വാങ്ങിയ പണം തിരികെ ചോദിച്ചത് ഇഷ്ടപ്പെടാതെയാണ് അഭിജിത്തും മൂന്നു സുഹൃത്തുക്കളും വീട്ടില്‍ അതിക്രമിച്ചു കടന്ന് ബിന്ദുവിനെയും മകന്‍ ജിതിനെയും മകള്‍ വര്‍ഷയെയും ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബര്‍ 29ന് രാത്രി ഏഴിനായിരുന്നു സംഭവം. അതിനുശേഷം ഒളിവില്‍പോയ പ്രതിയെ തിങ്കളാഴ്ചയാണ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ സി.ഐ എസ്. ഷാജി, എസ്.ഐമാരായ സനൂപ്, ജോയി, എ.എസ്.ഐ മാരായ താജുദ്ദീന്‍, സലിം, പൊലീസുകാരായ ജിതിന്‍, രാജേഷ്, അജിത്, വിനു, സുധീഷ്, ബിജു, അജി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായി സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.