തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ എലി നശീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു. ആശുപത്രിയിലെ നാലാം വാർഡിൽ ചികിത്സയിലായിരുന്ന കുഞ്ഞിനെ എലി കടിച്ച സംഭവത്തെ തുടർന്നാണിത്. നിലവിൽ എലിവിഷം, എലിക്കെണി എന്നിവ ഉപയോഗിച്ചുള്ള എലി നശീകരണം നടന്നുവരുന്നുണ്ട്. എന്നാൽ, കുട്ടികളുടെ വാർഡിൽ ഇവ ഉപയോഗിക്കുന്നതിന് പരിമിതിയുണ്ട്. കേരള സ്റ്റേറ്റ് വെയർ ഹൗസിങ് കോർപറേഷൻെറ സഹായത്തോടെയാണ് എലി നശീകരണം. 2020 മാർച്ച് മുതൽ കോവിഡിനെ തുടർന്ന് ജീവനക്കാരുടെ അഭാവം മൂലം എലി നശീകരണ പ്രവർത്തനം ഏകോപിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാലും എലിവിഷവും എലിക്കെണികളും സാധ്യമായ സ്ഥലങ്ങളിലെല്ലാം സ്ഥാപിച്ച് എലി നശീകരണ പ്രവർത്തനങ്ങൾ തുടരുന്നുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് എലി നശീകരണം ഉൗർജിതമാക്കിയതെന്ന് സൂപ്രണ്ട് ഡോ.എ. സന്തോഷ് കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.