അഭിഭാഷകർക്കെതിരെ മൊഴികൊടുത്ത ജീവനക്കാരനെ കോടതി ഹാളിൽ കയറി മർദിച്ചു

തിരുവനന്തപുരം: അഭിഭാഷകർക്കെതിരെ മൊഴികൊടുത്ത കോടതി ജീവനക്കാരന് ക്രൂരമർദനം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി െബഞ്ച് ക്ലാർക്ക് നിർമലാനന്ദനെയാണ് 50 ഓളം അഭിഭാഷകർ സംഘം ചേർന്ന് വളഞ്ഞിട്ട് മർദിച്ചത്. ചൊവ്വാഴ്ച രാവിലെ 11.45 ഓടെയായിരുന്നു സംഭവം. കോടതി ബഹിഷ്കരണ സമരവുമായി ബന്ധപ്പെട്ട് അഭിഭാഷകർ മജിസ്ട്രേറ്റിനെ തടഞ്ഞുവെച്ച കേസിൽ മുഖ്യസാക്ഷിയാണ് നിർമലാനന്ദൻ. ഈ വിരോധമാണ് മർദനകാരണം. കോടതി ഹാളിൽ അസഭ്യവർഷവുമായെത്തിയ സംഘം 'അവനെ അടിച്ചു കൊല്ലടാ'എന്ന് ആക്രോശിച്ചുകൊണ്ട് നിർമലാനന്ദൻെറ കൈയിലുണ്ടായിരുന്ന ഡയറി വലിച്ചുകീറിയെറിയുകയും നെഞ്ചിലും അടിവയറ്റിലും തലയിലും ഇടിച്ചതായും പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന അമ്പതോളം അഭിഭാഷകർക്കെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.