Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2020 11:59 PM GMT Updated On
date_range 29 Sep 2020 11:59 PM GMTഅഭിഭാഷകർക്കെതിരെ മൊഴികൊടുത്ത ജീവനക്കാരനെ കോടതി ഹാളിൽ കയറി മർദിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: അഭിഭാഷകർക്കെതിരെ മൊഴികൊടുത്ത കോടതി ജീവനക്കാരന് ക്രൂരമർദനം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി െബഞ്ച് ക്ലാർക്ക് നിർമലാനന്ദനെയാണ് 50 ഓളം അഭിഭാഷകർ സംഘം ചേർന്ന് വളഞ്ഞിട്ട് മർദിച്ചത്. ചൊവ്വാഴ്ച രാവിലെ 11.45 ഓടെയായിരുന്നു സംഭവം. കോടതി ബഹിഷ്കരണ സമരവുമായി ബന്ധപ്പെട്ട് അഭിഭാഷകർ മജിസ്ട്രേറ്റിനെ തടഞ്ഞുവെച്ച കേസിൽ മുഖ്യസാക്ഷിയാണ് നിർമലാനന്ദൻ. ഈ വിരോധമാണ് മർദനകാരണം. കോടതി ഹാളിൽ അസഭ്യവർഷവുമായെത്തിയ സംഘം 'അവനെ അടിച്ചു കൊല്ലടാ'എന്ന് ആക്രോശിച്ചുകൊണ്ട് നിർമലാനന്ദൻെറ കൈയിലുണ്ടായിരുന്ന ഡയറി വലിച്ചുകീറിയെറിയുകയും നെഞ്ചിലും അടിവയറ്റിലും തലയിലും ഇടിച്ചതായും പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന അമ്പതോളം അഭിഭാഷകർക്കെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story