ആംനസ്റ്റിയോട് പ്രതികാരം: രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കാനുള്ള ശ്രമം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷനലിനെ ഇന്ത്യയിൽ നിരോധിക്കാനുള്ള ശ്രമത്തിൻെറ ഭാഗമായി നടത്തുന്ന പ്രതികാര നടപടികൾ രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ഏതാനും നാളുകളായി വിവിധ മാർഗങ്ങളിലൂടെ ആംനസ്റ്റിക്ക് നേരെ വ്യത്യസ്ത രീതിയിലുള്ള നിരോധന ശ്രമങ്ങളാണ് കേന്ദ്രം നടത്തിവരുന്നത്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചും വിദേശ ഫണ്ട് സ്വീകരിക്കുന്നതിനെതിരെ നടപടികളെടുത്തും ഓഫിസിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയും ഫാഷിസ്റ്റ് അജണ്ട നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഡൽഹിയിലേത് പൊലീസും ആർ.എസ്.എസും ചേർന്ന് നടത്തിയ ആസൂത്രിത കലാപമായിരുന്നെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ ആംനസ്റ്റി പുറത്തുവിട്ടിരുന്നു. കശ്മീരിൻെറ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെക്കുറിച്ചും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ ലംഘിക്കപ്പെടുന്നതിനെപ്പറ്റിയും ശക്തമായ ഭാഷയിൽ ആംനസ്റ്റി സംസാരിച്ചിരുന്നു. ഇത്തരം അടിച്ചമർത്തലുകൾ പുറംലോകത്തെത്താതെ കൈകാര്യം ചെയ്യാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ആംനസ്റ്റിക്കെതിരായ പകപോക്കലിനെതിരെ ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.