ജലീലിൻെറ മരണം: ഏകപക്ഷീയമായ വെടിവെപ്പല്ലെന്ന് വരുത്താൻ മജിസ്റ്റീരിയൽ റിപ്പോർട്ടിനെ കൂട്ടുപിടിച്ച് പൊലീസ് തിരുവനന്തപുരം: മാവോവാദി സി.പി. ജലീല്‍ മരിച്ച സംഭവം ഏകപക്ഷീയമായ വെടിവെപ്പല്ലെന്ന് വിശദീകരിക്കാൻ മജിസ്റ്റീരിയൽ റിപ്പോർട്ടിനെ കൂട്ടുപിടിച്ച് പൊലീസ്. ജലീലിൻെറ തോക്കില്‍നിന്ന് വെടിയുതിര്‍ന്നിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നത് പൊലീസിനെ വെട്ടിലാക്കിയിരുന്നു. കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമുയർന്നു. അതിന് പിന്നാലെയാണ് പൊലീസിനെ വെള്ളപൂശുന്ന മജിസ്‌ട്രേറ്റുതല അന്വേഷണ റിപ്പോര്‍ട്ടിൻെറ ചിലഭാഗങ്ങള്‍ മാത്രം പുറത്തുവിട്ട് പൊലീസ് തങ്ങളുടെഭാഗം ന്യായീകരിക്കുന്നത്. മാവോവാദികള്‍ക്കുനേരെ പൊലീസ് ഏകപക്ഷീയമായി വെടിെവക്കുകയായിരുന്നില്ലെന്നും മാവോവാദികള്‍ വെടിയുതിര്‍ത്തപ്പോള്‍ സ്വയരക്ഷക്കായി പൊലീസ് വെടിവെച്ചതാണെന്നുമാണ് ഇൗ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2019 മാര്‍ച്ച് ആറിന് വൈകീട്ട് 7.45 ഒാടെയായിരുന്നു മാവോവാദികളും പൊലീസുമായി സംഘർഷമുണ്ടാകുകയും സി.പി. ജലീല്‍ വെടിയേറ്റ് മരിച്ചതും. പണം തട്ടിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ രണ്ട് മാവോവാദികള്‍ തോക്കുകളുമായി റിസോര്‍ട്ടിലേക്ക് എത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ആദ്യഘട്ടത്തില്‍ റിസോര്‍ട്ട് ജീവനക്കാരുമായി സമാധാനപരമായാണ് ഇടപെട്ടത്. റിസോര്‍ട്ട് ജീവനക്കാരന്‍ പണം നല്‍കിയിരുന്നു. എന്നാല്‍, പോകാന്‍ തുടങ്ങുന്നതിനിടെയാണ് വൈത്തിരി ഇന്‍സ്‌പെക്ടറും അഞ്ച് കമാൻഡോകളും പൊലീസ് വാഹനത്തില്‍ അവിടെയെത്തിയത്. റിസോര്‍ട്ടിൻെറ റിസപ്ഷന്‍ കൗണ്ടറിലായിരുന്ന മാവോവാദികള്‍ പൊലീസിനെ കണ്ടതോടെ അവിടെനിന്ന് പുറത്തേക്കോടി. അതിലൊരാള്‍ പൊലീസിനുനേരെ വെടിെവച്ചു. ഇതോടെ കമാൻഡോകള്‍ തിരിച്ചും വെടിെവച്ചു. തുടർന്ന് പരിക്കേറ്റ ഒരാള്‍ മരിച്ചതായും മജിസ്ട്രേറ്റിൻെറ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സ്വയരക്ഷക്കായാണ് പൊലീസ് വെടിെവച്ചതെന്നും അതിന് പൊലീസിന് അവകാശമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷത്തില്‍ സി.പി. ജലീല്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചനയോ മറ്റോ ഇല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മജിസ്‌ട്രേറ്റുതല അന്വേഷണത്തിൻെറ ചില ഭാഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണ് പൊലീസ് പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.