തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകൻെറ സ്വത്തുക്കൾ മരവിപ്പിക്കുന്നത് പാർട്ടിയുടെ ജീർണതയെയാണ് സൂചിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കുറ്റക്കാരെ സംരക്ഷിക്കുന്നതിൽനിന്ന് മുഖ്യമന്ത്രി മാറിനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ഒന്നും മറയ്ക്കാനില്ലെങ്കിൽ എന്തിനാണ് സി.ബി.ഐ അന്വേഷണത്തെ ഭയപ്പെടുന്നത്? അതിനാൽ സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുകയല്ലേ ഇടതുമുന്നണി ചെയ്യേണ്ടത്? കുറ്റവാളികളുടെ കൈകളിൽ വിലങ്ങ് വീഴണം. അനുദിനം സി.പി.എം പ്രതിക്കൂട്ടിലാണ്. കൂടുതൽ കാര്യങ്ങൾ ഇനിയും പുറത്തുവരാനുണ്ട്; അതും വരും. പാർട്ടിയിലെ ഗുരുതര ജീർണതയും ശൈഥില്യവുമാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഇതിന് മറുപടി പറയേണ്ടത് സി.പി.എം ആണ്. മകൻെറ കുറ്റങ്ങളിൽ പങ്കില്ലെന്ന് പറഞ്ഞ് േകാടിയേരി ബാലകൃഷ്ണന് ഒഴിയാനാവില്ല. ഇത്രയേറെ സ്വത്ത് എവിടെ നിന്നാണെന്നാണ് ജനങ്ങൾ ചോദിക്കുന്നത്' എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.