കടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

സാബു ജോർജ് വിഴിഞ്ഞം: തിരയിൽപെട്ട് കാണാതായ പുല്ലുവിള സ്വദേശികളായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുല്ലുവിള ഇരമ്മിയൻ തുറപുരയിടത്തിൽ ജോർജ്-സ്റ്റെല്ല ദമ്പതികളുടെ മകൻ സാബു ജോർജിൻെറ (23) മൃതദേഹമാണ് ഞായറാഴ്ച ഉച്ചയോടെ കടലിൽ ആഴിമല ഭാഗത്ത് കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച സന്ധ്യയോടെയാണ് പുല്ലുവിള സ്വദേശികളായ നാല് യുവാക്കളും ശക്തമായ തിരയിൽപെട്ട് കടലിൽ കാണാതായത്. ജോൺസൺ, മനു എന്നിവരുടെ മൃതദേഹങ്ങൾ നേരത്തേ കണ്ടെടുത്തിരുന്നു. പുല്ലുവിള വലിയപള്ളിക്കു സമീപം വർഗീസിൻെറയും മാർഗരീത്തയുടെയും മകൻ സന്തോഷ് വർഗീസിനെയാണ് (27) ഇനി കണ്ടെത്താനുള്ളത്. ഇയാൾക്കായുള്ള തിരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. തീരദേശ പൊലീസിൻെറ വിഴിഞ്ഞം തീരത്തെത്തിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഫോട്ടോ - SABU VARGEESE കടലിൽ മുങ്ങിമരിച്ച സാബു ജോർജ് (23)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.