വെഞ്ഞാറമൂട് ഇരട്ടക്കൊല: തെളിവെടുപ്പ് പൂര്‍ത്തിയായി

വെഞ്ഞാറമൂട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായുള്ള പൊലീസിൻെറ തെളിവെടുപ്പ് പൂര്‍ത്തിയായി. കേസിലെ മുഖ്യപ്രതികളായ ഉണ്ണി, സജീവ് എന്നിവരെ ഞായറാഴ്ച പുലർച്ചെ രണ്ടിന് കേസുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെത്തിച്ച് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു. തിരുവോണത്തലേന്നായിരുന്നു കൊലപാതകം. നിലവില്‍ കേസില്‍ ഒമ്പത് പ്രതികളാണുള്ളത്. അന്വേഷണസംഘം തെളിവെടുപ്പിനും കൂടുതല്‍ ചോദ്യംചെയ്യലിനുമായി റിമാൻഡിലായിരുന്ന ഇവരെ ഒരാഴ്ച മുമ്പ് കസ്റ്റഡിയില്‍ വാങ്ങി. കസ്റ്റഡിയിലിരിക്കെ കേസിലെ പ്രതിയായ സനലിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാരണം തെളിവെടുപ്പിന് എത്തിച്ചില്ല. മറ്റ് ആറ് പേരുമായി നേരത്തെ തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ തിരികെ എത്തിക്കാന്‍ സാധ്യതയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.