കൊട്ടിയത്തെ യുവതിയുടെ ആത്മഹത്യ; യുവജന കമീഷൻ കേസെടുത്തു

തിരുവനന്തപുരം: വിവാഹത്തിൽനിന്ന് വരൻ പിന്മാറിയതിൽ മനംനൊന്ത് കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന യുവജന കമീഷൻ സ്വമേധയാ കേസെടുത്തു. ഇരവിപുരം വാളത്തുംഗൽനിന്ന് കൊട്ടിയം കൊട്ടുംപുറം പള്ളിക്കുസമീപം വാടകക്ക് താമസിക്കുന്ന 24 കാരിയാണ് കഴിഞ്ഞ വ്യാഴാഴ്ച വീട്ടിൽ തൂങ്ങിമരിച്ചത്. എട്ടുവർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം നിശ്ചയിച്ച് വളയിടീൽ ചടങ്ങും നടത്തിയിരുന്നു. പലപ്രാവശ്യം യുവാവ് പണവും ബിസിനസ് ആവശ്യത്തിനായി സ്വർണവും കൈപ്പറ്റിയിരുന്നതായും യുവതിയുടെ രക്ഷാകർത്താക്കൾ പറയുന്നു. ജില്ല പൊലീസ് മേധാവിയുടെ സമഗ്രമായ റിപ്പോർട്ട് രണ്ടാഴ്ചക്കകം നൽകാനായി യുവജന കമീഷൻ ആവശ്യപ്പെട്ടു. യുവതിയുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അധ്യക്ഷ ചിന്താ ജെറോം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.