അമ്പലത്തറ: കോവിഡ് പരിശോധഫലം നെഗറ്റിവായിട്ടും പുറത്തുപോയി കച്ചവടം ചെയ്യാന്‍ കഴിയാതെ മത്സ്യകച്ചവടക്കാരും വഴിവാണിഭ കച്ചവടക്കാരും ദുരിതം പേറുന്നു. ഇവര്‍ താമസിക്കുന്ന വാര്‍ഡുകള്‍ മാസങ്ങളായി കണ്ടെയ്ൻമൻെറ് സോണുകളില്‍ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ പുറത്തുള്ള മാര്‍ക്കറ്റുകളില്‍ പോയി മത്സ്യകച്ചവടവും വഴിവാണിഭവും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. നഗരത്തിൻെറ വിവിധ ഭാഗങ്ങളിലെ മത്സ്യമാര്‍ക്കറ്റുകളിലും വഴിവക്കിലും അധികവും കച്ചവടം നടത്തുന്നത് പുത്തന്‍പള്ളി, മാണിക്യവിളാകം വാര്‍ഡുകളില്‍നിന്നുള്ളവരാണ്. ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഇവരില്‍ പലരും വീണ്ടും ഉപജീവനമാര്‍ഗം തേടി നഗരത്തിൻെറ വിവിധ മാര്‍ക്കറ്റുകളിലേക്ക് പോെയങ്കിലും ചിലരുടെ എതിര്‍പ്പ് കാരണം വില്‍പന നടത്താന്‍ കഴിയാതെ മടങ്ങേണ്ടി വന്നു. ഇതിനെതുടര്‍ന്ന് ഇവര്‍ കോവിഡ് പരിശോധനക്ക് വിധേയമാകുകയും പരിശോധനയില്‍ കോവിഡ് നെഗറ്റിവാെണന്ന റിസൾട്ടും കിട്ടി. ഇതിനൊപ്പം സ്ഥലത്തെ കൗണ്‍സിലറിൽനിന്ന് സത്യവാങ്മൂലവും എഴുതിവാങ്ങി മാര്‍ക്കറ്റുകളില്‍ പോയെങ്കിലും കണ്ടെയ്ൻമൻെറ് സോണുകളില്‍നിന്നുള്ളവരെ കച്ചവടം ചെയ്യാന്‍ അനുവദിക്കിെല്ലന്ന് പറഞ്ഞ് വീണ്ടും എതിര്‍പ്പുയര്‍ന്നു. മാസങ്ങളായി കച്ചവടങ്ങള്‍ക്ക് പോകാന്‍ കഴിയാത്തതുകാരണം ഇവരുടെ കുടുംബങ്ങള്‍ പട്ടിണിയിലാണ്. ഇവിടെ രോഗികളുടെ എണ്ണം കുറഞ്ഞിട്ടും കണ്ടെയ്ൻമൻെറ് സോണില്‍നിന്ന് മാറ്റിയില്ല. ഇതുകാരണം പരിശോധനഫലം നെഗറ്റിവായിട്ടും പുറത്തുചെന്ന് ഉപജീവനമാർഗം തേടാന്‍ കഴിയാതെ നിരവധി കുടുംബങ്ങള്‍ കടുത്ത ദുരിതത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.