യു.ഡി.എഫ് വിട്ടാൽ ജോസ് വഴിയാധാരമാവില്ല -സി.പി.എം തിരുവനന്തപുരം: ജോസ് കെ. മാണി യു.ഡി.എഫ് വിട്ടാൽ അദ്ദേഹം തെരുവിലായിപ്പോവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യു.ഡി.എഫ്, ബി.ജെ.പി വിരുദ്ധ നിലപാട് എടുക്കുന്നത് കൊണ്ട് വഴിയാധാരമാകില്ല. ജോസ് കെ. മാണിയോട് നിഷേധാത്മക നിലപാടല്ല തങ്ങൾക്കുള്ളത്. സൗഹാർദപരമായ നിലപാട് തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു. ജോസ് വിഭാഗം രാഷ്ട്രീയ നിലപാട് എടുക്കെട്ട. പുതിയ പശ്ചാത്തലത്തിൽ എടുക്കുന്ന നിലപാട് പരിശോധിച്ചാവും അവരോടുള്ള സമീപനം. അവർ നിലപാട് സ്വീകരിച്ചശേഷം സി.പി.എം അത് ചർച്ച ചെയ്യും. ജോസ് കെ. മാണിയുമായി ഇതുവരെ സി.പി.എം ചർച്ച നടത്തിയിട്ടില്ല. ആവശ്യമാണെങ്കിൽ ചർച്ചചെയ്യും. ഒാരോ പ്രശ്നത്തിലും ഒാരോ പാർട്ടികൾക്കും വ്യത്യസ്ത നിലപാടുണ്ടാവുക സ്വാഭാവികമാണെന്നും സി.പി.െഎയുടെ എതിർപ്പിനെക്കുറിച്ച് കോടിയേരി പ്രതികരിച്ചു. സി.പി.െഎയും സി.പി.എമ്മും തന്നെയാണ് എൽ.ഡി.എഫിൻെറ പ്രധാന ഘടകകക്ഷികൾ. സി.പി.എമ്മും സി.പി.െഎയും മറ്റും പാർട്ടികളും ആലോചിച്ച് ഇൗ സാഹചര്യത്തെ എങ്ങനെ ഉപയോഗിക്കണമെന്ന് ആലോചിക്കും. യു.ഡി.എഫിനെയും ബി.ജെ.പിയെയും ദുർബലപ്പെടുത്തണമെന്നതിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണ്. യു.ഡി.എഫിന് വേണ്ടപ്പെട്ടയാളായി ഇപ്പോൾ ജോസ് കെ. മാണി മാറിക്കഴിഞ്ഞു. അവരെ പടിയടച്ച് പിണ്ഡംെവച്ചവരാണല്ലോ യു.ഡി.എഫ്. ഇനി ഇങ്ങോട്ട് പടി ചവിട്ടരുതെന്നാണ് ബെന്നി െബഹനാൻ പറഞ്ഞത്. ഇപ്പോൾ ജോസ് കെ. മാണിയുടെ പിന്നാലെ തുരുതരാ കോൺഗ്രസ് നേതാക്കൾ പോവുകയാണ്. എന്ത് നിലപാട് സ്വീകരിക്കണമെന്ന് അന്വേഷിക്കാൻ പ്രതിപക്ഷനേതാവ് മലപ്പുറത്ത് പോയി. ഇത്ര പരിഹാസ്യമായ അവസ്ഥ കോൺഗ്രസിൻെറ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. പോയ്ക്കൊള്ളാൻ പറഞ്ഞവർ തന്നെ ജോസ് കെ. മാണിക്ക് പാർട്ടി ചിഹ്നം കിട്ടിയപ്പോൾ പിന്നാലെ നടക്കുന്നു. പി.ജെ. ജോസഫ് പറഞ്ഞിട്ടുണ്ട് ജോസ് കെ. മാണിക്ക് ഒരു കാരണവശാലും വാതിൽ തുറന്നുകൊടുക്കാൻ പോവുന്നില്ലെന്ന്. നിയമസഭയിൽ ജോസ് കെ. മാണി വിഭാഗം യു.ഡി.എഫിന് വോട്ട് ചെയ്തില്ല. അത് പുതിയ മാറ്റമാണ്. ഇത് സ്വാഗതാർഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.