ശ്വാസകോശസ്രവങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ പുതിയ സാങ്കേതിക വിദ്യയുമായി ശ്രീചിത്ര

തിരുവനന്തപുരം: ശ്വാസകോശരോഗികളുടെ ശ്വസനനാളിയില്‍ അടിഞ്ഞുകൂടുന്ന സ്രവങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യാൻ പുതിയ സാേങ്കതികവിദ്യ വികസിപ്പിച്ച് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്. 'അക്രിലോസോര്‍ബ്'എന്നാണ് പേര്. ബാഗിലേക്ക് വലിച്ചെടുക്കുന്ന സ്രവങ്ങള്‍ ഖരാവസ്ഥയിൽ സുരക്ഷിതമായി സാധാരണ ജൈവമാലിന്യനിര്‍മാര്‍ജന രീതി വഴി നശിപ്പിക്കാം.  ശ്വാസകോശങ്ങളെ ബാധിക്കുന്ന േകാവിഡ്, ക്ഷയം തുടങ്ങിയ പകര്‍ച്ചവ്യാധികളുള്ള രോഗികളുടെ സ്രവങ്ങൾ സുരക്ഷിതമായി ഇതുവഴി കൈകാര്യം ചെയ്യാനാകുമെന്നും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. വലിച്ചെടുക്കൽ ഉപകരണങ്ങളില്‍ ഘടിപ്പിക്കാനുള്ള അണുനാശിനി അടങ്ങിയ ദ്രവആഗിരണ ശേഷിയോടുകൂടിയ ബാഗുകളാണ് ഇത്. ശ്വാസകോശസ്രവം കുപ്പികളില്‍ ശേഖരിച്ച് അണുനശീകരണത്തിന് ശേഷം പ്രത്യേക സംവിധാനത്തിലൂടെ ഒഴുക്കിക്കളയുന്നതാണ് നിലവിലെ രീതി. മികച്ച സംവിധാനങ്ങള്‍ ഇെല്ലങ്കിൽ ഇതുവഴി അണുബാധയേല്‍ക്കും. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അക്രിലോസോര്‍ബിൻെറ സുരക്ഷയും കാര്യക്ഷമതയും പരിശോധിച്ച് ഉറപ്പാക്കി. പേറ്റൻറിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഡോ. മഞ്ജു, ഡോ. മനോജ് കോമത്ത്, ഡോ. ആശാ കിഷോർ, ഡോ. അജയ് പ്രസാദ് ഹൃഷി എന്നിവരടങ്ങിയ ഗവേഷകസംഘമാണ് ഇത് യാഥാർഥ്യമാക്കിയത്. വ്യവസായിക അടിസ്ഥാനത്തിലുള്ള നിര്‍മാണത്തിന് റോംസണ്‍സ് സയൻറിഫിക് ആൻഡ് സര്‍ജിക്കല്‍ പ്രൈവറ്റ് ലിമിറ്റഡുമായി കരാറായി. 500 മില്ലിലിറ്റര്‍ സ്രവം ആഗിരണം ചെയ്യാന്‍ കഴിയുന്ന ബാഗ് 100 രൂപയില്‍ താഴെ വിലക്ക് ആശുപത്രികളില്‍ എത്തിക്കാന്‍ കഴിയുമെന്നും ശ്രീചിത്ര അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.