കിഫ്ബിയുടെ യഥാർഥ ചിത്രം പുറത്തുവന്നെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളും സാമ്പത്തിക ഞെരുക്കവും നേരിടുന്ന അവസരത്തിൽ നാലുകോടി രൂപ ചെലവിട്ട് പത്രങ്ങളില്‍ നൽകിയ നാല് പേജ് പരസ്യത്തിലൂടെ കിഫ്ബിയുടെ യഥാർഥ ചിത്രം പുറത്തുവന്നെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കിഫ്ബിയുടെ ഓണപ്പരസ്യത്തില്‍ 57,000 കോടി രൂപയുടെ 730 പദ്ധതികള്‍ക്ക് അനുമതി നൽകിയെന്ന് പറയുന്നു. എന്നാല്‍, എല്ലാ സ്രോതസ്സുകളില്‍നിന്നുമായി 2016 മുതല്‍ ഇപ്പോള്‍വരെ കിഫ്ബിയില്‍ ലഭിച്ചത് 15,315.25 കോടി രൂപ മാത്രമാണ്. വിവിധ പദ്ധതികള്‍ക്ക് ഇതുവരെ വിനിയോഗിച്ചത് 5957.96 കോടി രൂപയും. ഇപ്പോള്‍ നടന്നുവരുന്ന പ്രവൃത്തികള്‍ക്ക് എത്രകോടി വേണ്ടിവരുമെന്ന് പരസ്യത്തില്‍ വ്യക്തമല്ല. ആവശ്യമായ ധനസ്രോതസ്സ് കാണാതെ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി പ്രചാരണത്തിനായി പദ്ധതികള്‍ പ്രഖ്യാപിച്ചതാണെന്ന് അദ്ദേഹം ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.