കുമ്മനം രാജശേഖരൻ സന്ദർശിച്ചു

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉന്നതസ്ഥാനം നേടിയിട്ടും ജോലി ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ കുന്നത്തുകാൽ അനുവിൻെറ വീട് ബി.ജെ.പി മുൻ സ്ഥാന അധ്യക്ഷൻ . അനു വിടവാങ്ങി ദിവസങ്ങളേറെയായിട്ടും സർക്കാർ പ്രതിനിധികളാരും വീട്ടിൽ ഇതുവരെ വന്നില്ല. പാവപ്പെട്ട കുടുംബത്തിൻെറ ഭാവി ഇരുട്ടിലാക്കിയതിൻെറ മനോദുഃഖം മനസ്സിലാക്കി വേണ്ട സഹായം ചെയ്യാൻ സർക്കാർ മുന്നോട്ട് വരണം. ഒരു വില്ലേജ് ഓഫിസർ പോലും വിവരം തിരക്കാൻ എത്തിയില്ല. സാമൂഹികനീതി നിഷേധിക്കപ്പെട്ട യുവലക്ഷങ്ങളുടെ അതിജീവനത്തിനും നിലനിൽപ്പിനും വേണ്ടിയുള്ള സമരകാഹളമാണ് കുന്നത്തുകാലിൽ ഉയരുന്നത്. അനുവിൻെറ കുഴിമാടത്തിൽനിന്നും ഉയരുന്ന പോരാട്ടവീര്യം ഭരണാധികാരി വർഗത്തിൻെറ ധാർഷ്ട്യത്തെ തച്ചുടക്കാനുള്ള ശേഷി സമാർജിച്ച് വലിയൊരു ജനമുന്നേറ്റമായി നാടാകെ പടരുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.