ആറ്റിങ്ങല്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കവലയൂര്‍ യൂനിറ്റിൻെറ നേതൃത്വത്തില്‍ സിവില്‍ സര്‍വിസില്‍ 803ാം റാങ്ക് നേടിയ . ജില്ല വൈസ് പ്രസിഡൻറ് ജോഷിബാസു മൊമെേൻറാ സമ്മാനിച്ചു. എം. പ്രകാശ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്. താണുവന്‍ ആചാരി, വിജയകുമാര്‍, നജീബ്, ആരോമല്‍, രാജീവ്, രാഹുല്‍ എന്നിവര്‍ സംസാരിച്ചു. നാലുവരിപ്പാതക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി ആറ്റിങ്ങല്‍: നാലുവരിപ്പാത നിര്‍മാണത്തിന് ആറ്റിങ്ങല്‍ കച്ചേരിനടയിലെ തപാല്‍ വകുപ്പിൻെറ 2.43 സെൻറ് സ്ഥലം നഷ്ടപരിഹാരം നല്കി ഏറ്റെടുക്കുന്നതിനുള്ള നടപടികളായതായി അടൂര്‍ പ്രകാശ് എം.പി. ഭൂമി സൗജന്യമായി വിട്ടുനല്‍കണമെന്നാണ് ആവശ്യമെന്നും ആറ്റിങ്ങലുകാരെ വിഡ്ഢികളാക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും നഗരസഭ ചെയര്മാന് എം. പ്രദീപ്. തപാല്‍ വകുപ്പിൻെറ കച്ചേരി നടയിലെ സ്ഥലം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് ജനുവരിയിൽ തപാല്‍ വകുപ്പ് ഡയറക്ടര്‍ ജനറല്‍ സലിം ഹഖിന് കത്ത് നല്‍കിയിരുന്നു. നിരന്തരം ഇടപെട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര തപാല്‍ വകുപ്പിൻെറ കൈവശമുള്ള കച്ചേരിനടയിലെ റോഡ് വികസനത്തിനാവശ്യമായ 2.43 സെൻറ് സ്ഥലം നഷ്ടപരിഹാരം നല്കി ഏറ്റെടുക്കാമെന്ന് വിവരം തപാല്‍ വകുപ്പ് അറിയിച്ചതെന്ന് എം.പി പ്രസ്താവനയില്‍ പറഞ്ഞു. ആറ്റിങ്ങല്‍ നഗരത്തിലെ റോഡ് വികസന പദ്ധതി സൗജന്യമായി ഭൂമി ഏറ്റെടുത്താണ് നടത്തുന്നതെന്നും നഷ്ടപരിഹാരം നല്കി ഏറ്റെടുക്കാനായിരുന്നെങ്കില്‍ പോസ്റ്റ് ഓഫിസ് ഭൂമിയും വര്‍ഷങ്ങള്‍ക്കുമുമ്പ് എടുക്കാന്‍ സാധിക്കുമായിരുന്നെന്നും നഗരസഭാ ചെയര്മാന് എം. പ്രദീപ് പറഞ്ഞു. സംസ്ഥാന സര്‍ക്കാറിൻെറയും നഗരസഭയുടെയും സ്വകാര്യ വ്യക്തികളുടെയും ഭൂമി സൗജന്യമായാണ് വിട്ടുനല്‍കിയത്. ഇതേ മാതൃകയില്‍ തപാല്‍ വകുപ്പ് ഭൂമിയും ലഭ്യമാക്കുകയാണ് വേണ്ടതെന്നും ചെയര്മാന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.