സംസ്ഥാനത്തെ ഐ.ടി.ഐകൾ മികവിൻെറ കേന്ദ്രങ്ങളാക്കും - മന്ത്രി ടി.പി. രാമകൃഷ്ണൻ തിരുവനന്തപുരം: വിദ്യാർഥികൾക്ക് സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും ഉറപ്പാക്കി ഐ.ടി.ഐകൾ മികവിൻെറ കേന്ദ്രങ്ങളാക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ചാക്ക ഗവ.ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിക്കുകയായിരുന്നു മന്ത്രി. നിലവിൽ 25 ട്രേഡുകളിലായി 250 പെൺകുട്ടികൾ ഉൾപ്പെടെ 1754 ട്രെയിനികൾ ചാക്ക ഐ.ടി.ഐയിലുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് ഐ.ടി.ഐ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്ന പദ്ധതി നടപ്പാക്കുക ആദ്യഘട്ടത്തിൽ 5,23,58,914 രൂപയുടെ പ്രവൃത്തികൾ നടക്കും. നിർമാണ പ്രവർത്തനങ്ങളും തുടർന്നുള്ള പ്രവൃത്തികളും സമയബന്ധിതമായി പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു. സംസ്ഥാനത്തെ 12 ഐ.ടി.ഐകളാണ് ആദ്യഘട്ടത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്. ചാക്ക, കോഴിക്കോട് ഐ.ടി.ഐകൾ സർക്കാർ പദ്ധതിവിഹിതം ഉപയോഗിച്ചും ധനുവച്ചപുരം, മലമ്പുഴ, കൊയിലാണ്ടി, കൊല്ലം ചന്ദനത്തോപ്പ്, ചെങ്ങന്നൂർ, ഏറ്റുമാന്നൂർ, കട്ടപ്പന, ചാലക്കുടി, കണ്ണൂർ, കയ്യൂർ ഐ.ടി.ഐകൾ കിഫ്ബി ധനസഹായത്തോടെയുമാണ് അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുന്നത്. ഐ.ടി.ഐ ട്രെയിനികളുടെ സാങ്കേതികപരിജ്ഞാനവും നൈപുണ്യശേഷിയും കേരളത്തിൻെറ പുരോഗതിക്ക് മുതൽക്കൂട്ടാക്കുന്നതിന് നടപടിയെടുക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക വികസനത്തിലും ഐ.ടി.ഐ ട്രെയിനികൾ പങ്കാളികളാകണമെന്ന് മന്ത്രി നിർദേശിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ കെ. ശ്രീകുമാർ നിർമാണ പ്രവർത്തനങ്ങളുടെ ശിലാഫലകം അനാച്ഛാദനം ചെയ്തു. എംപ്ലോയ്മൻെറ്-വ്യവസായിക പരിശീലന വകുപ്പ് ഡയറക്ടർ എസ്. ചന്ദ്രശേഖർ, അഡീഷനൽ ഡയറക്ടർ (ട്രെയിനിങ്) ബി. ജസ്റ്റിൻ രാജ്, ചാക്ക ഐ.ടി.ഐ പ്രിൻസിപ്പൽ എ. ഷമ്മിബേക്കർ, വ്യവസായിക പരിശീലന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.