'കോവിഡ് മഹാമാരിയെ പിണറായി സര്‍ക്കാര്‍ ചാകരയാക്കാന്‍ ശ്രമിക്കുന്നു'

തിരുവനന്തപുരം: കോവിഡ് മഹാമാരിയെപോലും ദുരുപയോഗം ചെയ്ത് ചാകരയാക്കി മാറ്റാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍. കോവിഡ് രോഗിയുടെ സമ്പര്‍ക്കപട്ടിക അറിയാന്‍ ഫോണ്‍ വിളികള്‍ പരിശോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അവസാനം ഉപേക്ഷിച്ചതായി ഇപ്പോള്‍ കോടതിക്ക് മുമ്പാകെ സത്യവാങ്മൂലം നല്‍കിയിരിക്കുന്നു. കോവിഡിനെ മറയാക്കി അണിയറയില്‍ വലിയ അവിശുദ്ധ കച്ചവടം പൊടിപൊടിക്കുന്നെന്ന ആക്ഷേപം ശരിവെക്കുന്നതരത്തിലാണ് സര്‍ക്കാറിൻെറ നടപടികള്‍. ആര്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തലിന് ഉത്തരവിട്ടത്. തീരുമാനം പിന്‍വലിച്ചെന്ന് പറഞ്ഞതുകൊണ്ടുമാത്രം കാര്യമായില്ല. ഇതിനു പിന്നിലെ രഹസ്യ അജണ്ട പുറത്തുവരണം. പൗരൻെറ വിവരങ്ങള്‍ പരമാവധി ശേഖരിച്ച് ഏതോ അജ്ഞാത കേന്ദ്രങ്ങള്‍ക്ക് നല്‍കാന്‍ പിണറായി സര്‍ക്കാര്‍ പഴുതുകള്‍ തേടുന്നു എന്നതാണ് സ്പ്രിൻക്ലര്‍ ഉള്‍പ്പെടെയുള്ള വിവാദങ്ങളിലൂടെ വ്യക്തമാകുന്നത്. കോവിഡ് മഹാമാരിയെ കച്ചവടമാക്കിമാറ്റാനുള്ള നടപടികളില്‍നിന്ന് പിണറായി സര്‍ക്കാര്‍ പിന്തിരിയണമെന്നും ഷാന്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.