തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല- ഗ്രാൻറ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയിലെ ജീവനക്കാരുടെ ശമ്പളവും സ്പാർക്കുമായി ബന്ധിപ്പിക്കുന്നു. രണ്ടുമാസത്തിനകം ഇത് നടപ്പാക്കും. ഒക്ടോബർ പത്തിനകം ഈ സംവിധാനത്തിലൂടെ ശമ്പളവിതരണം ആരംഭിക്കാത്ത സ്ഥാപനങ്ങളുടെ ഫണ്ട് ധനവകുപ്പ് തടഞ്ഞുവെക്കുമെന്ന് മന്ത്രി തോമസ് െഎസക് അറിയിച്ചു. പൊതുമേഖല- ഗ്രാൻറ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവക്കായി ജി സ്പാർക് സോഫ്റ്റ്വെയറും യൂനിവേഴ്സിറ്റികൾക്കായി യൂനി സ്പാർക് എന്ന സോഫ്റ്റ്വെയറും തയാറാക്കിയിട്ടുണ്ട്. സ്പാർക് മാതൃകയിൽ എൻ.ഐ.സി സഹായത്തോടെയാണ് തയാറാക്കിയത്. ജി സ്പാർക്കിൽ കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിനെ പൈലറ്റ് അടിസ്ഥാനത്തിൽ ഉൾപ്പെടുത്തി ട്രയൽ നടത്തിയിരുന്നു. യൂനിസ്പാർക്കിൽ കുസാറ്റിനെ പൈലറ്റ് അടിസ്ഥാനത്തിൽ ഉൾപ്പെടുത്തി ട്രയൽ നടത്തിവരികയാണ്. രണ്ടു മാസത്തിനുള്ളിൽ പുതിയ സംവിധാനത്തിൻെറ സെക്യൂരിറ്റി ഓഡിറ്റ് നടത്തി എല്ലാ സ്ഥാപനങ്ങളിലും സംവിധാനം നടപ്പാക്കും. കെ.എസ്.ആർ.ടി.സി സ്വമേധയാ സ്പാർക്കുവഴി ശമ്പളം വിതരണം ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ട്. അനധികൃത നിയമനങ്ങൾ അവസാനിപ്പിക്കുന്നതിന് ശ്രദ്ധേയമായ കാൽവെപ്പ് കൂടിയായിരിക്കും സ്പാർക് വഴി ശമ്പള വിതരണമെന്ന് ധനമന്ത്രി വിശദീകരിച്ചു. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം, അലവൻസുകൾ ഇൻക്രിമൻെറ്, പി.എഫ്, ഇൻകം ടാക്സ് മുതലായ എല്ലാ കാര്യങ്ങളും സ്പാർക് (SPARK) എന്ന സോഫ്റ്റ്െവയറിലൂടെയാണ് നിലവിൽ കൈകാര്യം ചെയ്യുന്നത്. ഓരോ മാസത്തെയും ജീവനക്കാരുടെ എണ്ണം അവർക്ക് നൽകിയ ശമ്പളം അടക്കം വിവരങ്ങൾ ഇതിൽ ലഭ്യമാകും. പി.എഫ് അപേക്ഷപോലെ ജീവനക്കാർ സമർപ്പിക്കേണ്ട വിവിധ അപേക്ഷകൾ ഇപ്പോൾ സ്പാർക്കിലൂടെ ആക്കി മാറ്റിയിട്ടുണ്ട്. സ്പാർക് വഴിയല്ലാതെ ഒരാൾക്കും സർക്കാർ ശമ്പളം ലഭിക്കില്ല. ഇതേ മാതൃകയാണ് പൊതുമേഖലാ-സർവകലാശാലകളിലേക്കും വ്യാപിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.