കിളിമാനൂർ: ; വൈകീട്ട് അഞ്ചിന് അടയ്ക്കണമെന്ന് കിളിമാനൂരിൽ പൊലീസും പഞ്ചായത്തുകളും എടുത്ത തീരുമാനത്തിനെതിരെ വ്യാപാരികൾ പ്രതിഷേധിച്ചിരുന്നു. നിലവിൽ കോവിഡ് രോഗികളോ സമ്പർക്കമുള്ള രോഗികളോ ഉള്ള പ്രദേശമല്ല കിളിമാനൂർ. എന്നിട്ടും കഴിഞ്ഞ ഒരാഴ്ചയിലേറെയായി പഴയകുന്നുേമ്മൽ, കിളിമാനൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന കിളിമാനൂർ ടൗണിൽ രാവിലെ മുതൽ ജനത്തിരക്കായിരുന്നു. ഇതിനെ നിയന്ത്രിക്കാൻ പൊലീസിനോ, പഞ്ചായത്തിനോ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലായിരുന്നു രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെ കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പൊലീസും പഞ്ചായത്തിലെ ചില രാഷ്ട്രീയ കക്ഷിക്കാരും ചേർന്ന് തീരുമാനമെടുത്തത്. പഴയകുന്നുേമ്മൽ, കാരേറ്റ്, കിളിമാനൂർ അടക്കമുള്ള പ്രദേശങ്ങളിലെ കച്ചവടക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതു സംബന്ധിച്ച് 'മാധ്യമം' കഴിഞ്ഞ ദിവസം വാർത്തയും നൽകിയിരുന്നു. ഇതോടെയാണ് പഴയ കുന്നുേമ്മൽ, കിളിമാനൂർ, പുളിമാത്ത് പഞ്ചായത്ത് അധികൃതർ ചേർന്ന് കമ്മിറ്റി കൂടി തങ്ങളുടെ ആവശ്യം ഉന്നയിച്ചത്. കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങളും 17 മുതൽ രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ പ്രവർത്തിക്കാൻ അനുമതി നൽകിയതായി അറിയിക്കുന്നതായി സർവകക്ഷി യോഗത്തിൽ തീരുമാനമായി. സർവകക്ഷി യോഗത്തിലാണ് ഈ തീരുമാനം. കോവിഡ് മാനദണ്ഡ പ്രകാരമുള്ള സുരക്ഷാ മാർഗനിർദേശങ്ങൾ എല്ലാ സ്ഥാപനങ്ങളും കർശനമായി പാലിക്കുന്നെന്ന് ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.