Tvd kmr sam43 കിളിമാനൂർ: കുടുംബവഴക്കിനെതുടന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. അടയമൺ ആറ്റൂർ ജുമാമസ്ജിദിന് സമീപം സൽമിയ മൻസിലിൽ വാടകക്ക് താമസിക്കുന്ന ഷീജയാണ് (50) മരിച്ചത്. ഭർത്താവ് ഷാനവാസിനെ (55) കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ ഊമൺപള്ളിക്കര ഇരപ്പിൽ കല്ലിടുക്കിൽ വീട്ടിൽ താമസിച്ചിരുന്ന ഷാനവാസിൻെറ കുടുംബം ആയൂർ മഞ്ഞപ്പാറയാണ് താമസിക്കുന്നത്. അവിടെനിന്നാണ് ഷാനവാസിൻെറ ജന്മ സ്ഥലമായ ആറ്റൂരിൽ വന്ന് വാടകക്ക് താമസമാക്കിയത്. ഷീജ ചിറയിൻകീഴ് അഴൂർ സ്വദേശിനിയാണ്. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഭാര്യയെ കുത്തിക്കൊന്നശേഷം ഷാനവാസ് ഉമ്മയെയും സഹോദരിയെയും അറിയിക്കുകയായിരുന്നു. അവർ വന്നശേഷം നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. വീട്ടിൽനിന്നാണ് പൊലീസ് ഷാനവാസിനെ കസ്റ്റഡിയിലെടുത്തത്. റിയൽ എസ്റ്റേറ്റ് ബിസിനസും മറ്റും നടത്തിവന്ന ഷാനവാസ് ഇപ്പോൾ ഓട്ടോ ഓടിക്കുകയാണ്. ഭാര്യയുമായി പതിവായി കലഹമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. മൃതദേഹം കോവിഡ് പരിശോധനക്കുശേഷം പോസ്റ്റ്മോർട്ടം നടത്തി പെരുമാതുറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മക്കൾ: അജ്മൽ, അജാസ്. കിളിമാനൂർ പൊലീസ് സ്റ്റേഷൻ ഓഫിസർ മനോജ് കുമാർ, എസ്.ഐ പ്രൈജു, എ.എസ്.ഐ ഷാജി, പൊലീസുമാരായ ഷീജ, സജിത്ത്, സുരേഷ്, ജയചന്ദ്രൻ, വിനീഷ്, ജയപ്രകാശ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫോട്ടോ: Prathi shanavas kmr 2. കുത്തേറ്റ് മരിച്ച ഷീജ shaeeja 50 kmr
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.