ബാലഭാസ്കറിൻെറ മരണം: ഇന്ന് കലാഭവൻ സോബിയുടെ മൊഴിയെടുക്കും തിരുവനന്തപുരം: ബാലഭാസ്കറിൻെറ അപകടമരണവുമായി ബന്ധപ്പെട്ട് ചലച്ചിത്രതാരം കലാഭവന്‍ സോബിയുടെ മൊഴി സി.ബി.ഐ വെള്ളിയാഴ്ച രേഖപ്പെടുത്തും. തിരുവനന്തപുരത്തെ ഓഫിസില്‍ വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുക. അപകടം നേരിട്ടുകണ്ടെന്നാണ് സോബിയുടെ അവകാശവാദം. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ സംഭവസ്ഥലത്ത് കണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബാലഭാസ്കറിൻെറ അപകടമരണത്തിന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടോയെന്നാണ് സി.ബി.ഐ പ്രധാനമായും അന്വേഷിക്കുന്നത്. അതിനാല്‍ സോബിയുടെ മൊഴി നിര്‍ണായകമാണ്. ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ചിനോട് സോബി ചില വെളിപ്പെടുത്തൽ നടത്തിയെങ്കിലും അവർ മുഖവിലക്കെടുത്തിരുന്നില്ല. മൊഴിപോലും രേഖപ്പെടുത്തിയില്ല. സംഭവസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ ചിലരെ കണ്ടെന്നും ഗുണ്ടാസംഘങ്ങള്‍ ബാലുവിൻെറ വാഹനം ആക്രമിച്ചെന്നും അപകടത്തിലല്ല ബാലു മരിച്ചതെന്നുമാണ് സോബി കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.