നാഗർകോവിൽ: മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെ നിർദേശപ്രകാരം കന്യാകുമാരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 34 അർബുദരോഗികളെ കിടത്തി ചികിത്സിക്കാവുന്ന പ്രത്യേക വാർഡ് പ്രവർത്തനം ആരംഭിച്ചു. ഇതിൽ 14 കിടക്കകൾ സ്ത്രീകൾക്കാണ്. വാർഡിൻെറ ഉദ്ഘാടനം സർക്കാറിൻെറ ഡൽഹി പ്രതിനിധി ദളവായ്സുന്ദരം ഉദ്ഘാടനം ചെയ്തു. കോവിഡ് കാരണം കന്യാകുമാരിയിൽ ഉള്ള അർബുദ രോഗികൾക്ക് തിരുവനന്തപുരം ആർ.സി.സിയിൽ പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. എന്നാൽ, രോഗികളെ ചികിത്സിക്കാൻ ആർ.സി.സി ഡോക്ടർമാരുടെ സഹായം കേരള സർക്കാർ നേരത്തേ വാഗ്ദാനം ചെയ്തിരുന്നു. പ്രത്യേക വാർഡ് സ്ഥാപിച്ചതോടെ അർബുദരോഗികൾക്ക് ആശ്വാസം ലഭിക്കും. ചടങ്ങിൽ ജില്ല കലക്ടർ പ്രശാന്ത് എം. വഡ്നേരേ, മെഡിക്കൽ കോളജ് ഡീൻ സുഗന്ധിരാജകുമാരി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.