മൂന്ന് വാര്‍ഡുകളിൽ കണ്ടെയ്ൻമൻെറ് സോണ്‍; കാട്ടാക്കടയിൽ തിക്കിനും തിരക്കിനും കുറവില്ല കാട്ടാക്കട: മൂന്ന് വാര്‍ഡുകളിൽ കണ്ടെയ്ൻമൻെറ് സോണ്‍; എന്നാല്‍ പട്ടണത്തില്‍ തിക്കിനും തിരക്കിനും കുറവില്ല. പട്ടണത്തില്‍ ഒരുവശം കണ്ടെയ്ൻമൻെറ് സോണ്‍, മറുവശം സാധാരണനിലയില്‍. വാര്‍ഡുകളിലെ കണ്ടെയ്ൻമൻെറ് സോണ്‍ പ്രഖ്യാപനം അശാസ്ത്രീയമാണെന്ന് വ്യാപക പരാതി. തൂങ്ങാംപാറ, പൊന്നറ, കാട്ടാക്കട വാര്‍ഡുകള്‍ കണ്ടെയ്ൻമൻെറ് സോണായി ജില്ല ഭരണകൂടം ഉത്തരവിറക്കിയതോടെയാണ് പട്ടണത്തില്‍ അശാസ്ത്രീയ സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. നാട്ടുകാരുടെയും ആരോഗ്യവകുപ്പിൻെറയും ബുദ്ധിമുട്ട് പരിഹരിക്കാന്‍ അടിയന്തരമായി കാട്ടാക്കട, പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് അധികൃതരുടെ സംയുക്തയോഗം വിളിച്ചുചേര്‍ക്കണമെന്ന ആവശ്യം ശക്തമായി. കോവിഡ് സ്ഥിരീകരിക്കുന്നരുടെയും സമ്പര്‍ക്കത്തിലുള്ളവരുടെയും പ്രദേശം ഉള്‍പ്പെടുത്തി കണ്ടെയ്ൻമൻെറ് സോണാക്കണമെന്നാണ് ആവശ്യം. കാട്ടാക്കട പട്ടണം പൂവച്ചല്‍, കാട്ടാക്കട ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ടതാണ്. പട്ടണത്തില്‍ കോവിഡ് കാലത്ത് തിരക്ക് നിയന്ത്രിക്കാനും സാമൂഹവ്യാപനം തടയുന്നതിനും രോഗം നിയന്ത്രിക്കുന്നതിനും പൂവച്ചല്‍, കാട്ടാക്കട ഗ്രാമപഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പൂവച്ചല്‍ ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധുവും കാട്ടാക്കട പഞ്ചായത്തില്‍ ഐ.ബി. സതീഷ് എം.എല്‍.എയുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എന്നാല്‍, രണ്ട് പഞ്ചായത്തുകളും സംയുക്തമായി പ്രവര്‍ത്തനങ്ങള്‍ നടത്തിയാലേ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകൂവെന്ന ആരോഗ്യവകുപ്പിൻെറ നിർദേശങ്ങളൊന്നും ഇതേവരെ ആരും കേട്ടില്ല. കാട്ടാക്കടയില്‍ പഞ്ചായത്ത് തിരിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഏറെ ശ്രമകരമാണ്. കാട്ടാക്കട പട്ടണത്തിലെ സര്‍ക്കാര്‍ ആശുപത്രി പൂവച്ചല്‍ പഞ്ചായത്തിൻെറ അധീനതയിലാണ്. കാട്ടാക്കട പഞ്ചായത്തിൻെറ ആശുപത്രിയാകട്ടെ ആമച്ചല്‍ ഭാഗത്താണ് പ്രവര്‍ത്തിക്കുന്നത്. കാട്ടാക്കട, മുതല്‍ പൊട്ടന്‍കാവ് വരെയുള്ളവര്‍ ചികിത്സതേടി കാട്ടാക്കട ആശുപത്രിക്ക് മുന്നിലെത്തിയശേഷം വീണ്ടും അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്താലേ ആമച്ചല്‍ ആശുപത്രിയിലെത്താനാകൂ. കാട്ടാക്കട പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെടുന്നവരെ ആമച്ചല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നത്. ഇത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരിശോധനക്കായി പോകുന്നവര്‍ക്കുമൊക്കെ വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.