തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ ആമയിഴഞ്ചാൻ തോട്ടിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ മേയർ കെ. ശ്രീകുമാറിൻെറ നേതൃത്വത്തിൽ വിലയിരുത്തി. നഗരസഭ ആമയിഴഞ്ചാൻ തോട്ടിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളുടെ ഫലമായാണ് എല്ലാ വർഷവും മഴ പെയ്താൽ നഗരത്തിൽ സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകാറുള്ള തമ്പാനൂർ, ഓവർബ്രിഡ്ജ്, കിഴക്കേകോട്ട എന്നീ സ്ഥലങ്ങളിലെ വെള്ളക്കെട്ട് ഈ വർഷം ഒഴിവാക്കാൻ കഴിഞ്ഞത്. തമ്പാനൂർ മസ്ജിദ് പരിസരത്തുനിന്ന് തുടങ്ങി പാറ്റൂർവരെ മണ്ണും മാലിന്യവും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്ന ആദ്യഘട്ട പ്രവൃത്തികൾ പൂർത്തിയായി. ഒരുകോടി രൂപയാണ് ഇതിന് നഗരസഭ അനുവദിച്ചിരുന്നത്. ഗ്രില്ലുകൾ ഇളക്കിമാറ്റി എക്സ്കവേറ്റർ, ഹിറ്റാച്ചി, ബാർജ് എന്നീ യന്ത്ര സംവിധാനങ്ങളുടെ സഹായത്തോടെയാണ് ശുചീകരണപ്രവർത്തനങ്ങൾ നടന്നത്. തോട് കടന്നുപോകുന്ന സ്ഥലങ്ങളിൽ സംരക്ഷണഭിത്തി തകർന്ന സ്ഥലങ്ങൾ പുനർനിർമാണം നടത്തി പൂർവസ്ഥിതിയിലാക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. നഗരസഭയുടെ എൻജിനീയറിങ് വിഭാഗമാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പാറ്റൂർ മുതൽ കണ്ണമ്മൂലവരെ രണ്ടുകോടി രൂപ ചെലവിൽ നഗരസഭയുടെ നേതൃത്വത്തിൽ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മേയർ പറഞ്ഞു . തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ തോട് കടന്നുപോകുന്ന പ്രദേശങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനാണ് നഗരസഭയുടെ പദ്ധതി. IMG_0135 IMG_0134
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.