സപ്ലിമൻെറ് കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമൻെറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമൻെറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ തിരുവനന്തപുരം ജില്ല കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് ടി.എസ്. പട്ടാഭിരാമൻ അധ്യക്ഷത വഹിച്ചു. അപ്രതീക്ഷിതമായി വിടപറഞ്ഞ ആലപ്പുഴ കൃഷ്ണാസ് ഉടമ മഹേഷ് സദഗോപ റെഡിയാരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച ഓൺലൈൻ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. കൃഷ്ണൻ സ്വാഗതം പറഞ്ഞു. കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച മേഖലയെന്ന നിലയിൽ വസ്ത്രവ്യാപാരമേഖലയെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തരമായി സ്വീകരിക്കണമെന്നും വസ്ത്രവ്യാപാരികളോട് കാലങ്ങളായി പുലർത്തിവരുന്ന അവഗണന അവസാനിപ്പിക്കണമെന്നും അതോടൊപ്പം വസ്ത്രമേഖലയെ ബാധിക്കുന്ന നിയമനിർമാണങ്ങൾ നടത്തുന്നതിനുമുമ്പ് വസ്ത്രവ്യാപാര സംഘടനാ പ്രതിനിധികളുമായി ചർച്ചകൾ നടത്താൻ ബന്ധപ്പെട്ട സർക്കാറുകൾ തയാറാകണമെന്നും ടി.എസ്. പട്ടാഭിരാമൻ ആവശ്യപ്പെട്ടു. വസ്ത്രവ്യാപാരികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടന എന്ന നിലയിൽ സംഘടന കൂടുതൽ ശക്തിപ്പെടേണ്ടതിൻെറ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ എല്ലാ തുണിവ്യാപാരികളെയും ഉൾപ്പെടുത്തി സംഘടന കൂടുതൽ ശകതിപ്പെടുത്തുമെന്ന് തിരുവനന്തപുരം ജില്ലാ പ്രസിഡൻറായി െതരഞ്ഞെടുക്കപ്പെട്ട ഇക്ബാൽ ഷേഖ് ഉസ്മാൻ മറുപടിപ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാന കോഒാഡിനേറ്റർ മുജീബ് ഫാമിലി മുഖ്യപ്രഭാഷണം നടത്തി. ശങ്കരൻകുട്ടി സ്വയംവര, അർഷാദ് കോക്ടെയ്ൽ, സജീർ രാജകുമാരി, റോജ യഹിയ ഖാൻ, ഷാനി മനാഫ്, സംസ്ഥാന കോഒാഡിനേറ്റർമാരായ ഷാനവാസ് റോയൽ, നൗഷാദ് ഖദീജ ഫാബ്രിക്സ്, കലാം സീനത്ത്, ഷെരീഫ് ചേലാസ്, ഇസ്ഹാക്ക് സാമിയ, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഷാദി മുസ്തഫ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ഷാക്കിർ ഫിസ നന്ദി പറഞ്ഞു. തിരുവനന്തപുരം ജില്ല കമ്മിറ്റി ഭാരവാഹികൾ: രക്ഷാധികാരികളായി ടി.എസ്. പട്ടാഭിരാമൻ (കല്യാൺ സിൽക്സ്), അഡ്വ. ശങ്കരൻകുട്ടി (സ്വയംവര സിൽക്സ്), മഹേഷ് (പോത്തീസ്) എന്നിവരെയും ജില്ല പ്രസിഡൻറായി ഇക്ബാൽ ഷേഖ് ഉസ്മാൻ (എം.ഡി, പൂജ ഗ്രൂപ്പ്), ജില്ല ജനറൽ സെക്രട്ടറിയായി ഷാക്കിർ ഫിസ, ട്രഷററായി ഷാനി മനാഫ്, വൈസ് പ്രസിഡൻറുമാരായി അർഷാദ് കോക്ടെയ്ൽ, സത്ഗുണ ആർ. ചന്ദ്രൻ രാമചന്ദ്രൻ, സെക്രട്ടറിമാരായി സജീർ രാജകുമാരി, സബീർ അഹമ്മദ് ഫാഷൻ, അനിൽ സുവർണ്ണ രാഗം, വാഹിദ് ഓക്സ്ഫോർഡ് എന്നിവരെയും 27 എക്സിക്യൂട്ടിവ് അംഗങ്ങളെയും െതരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.