േകാവിഡ് വാക്സിൻ: സംസ്ഥാനത്ത് ഗവേഷണ സ്ഥാപനങ്ങൾ കണ്ണടക്കുന്നു

കൊച്ചി: ലോകത്ത് വിവിധ സർവകലാശാലകളുടെ നേതൃത്വത്തിൽ ഗവേഷകർ കോവിഡിനെതിരെ വാക്സിനും മരുന്നും കണ്ടെത്താൻ രാപ്പകൽ അധ്വാനിക്കുേമ്പാൾ സംസ്ഥാനത്ത് ഗവേഷണ സ്ഥാപനങ്ങൾ കണ്ണടക്കുന്നു. ആരോഗ്യ സർവകലാശാലയടക്കം ഒരു ഡസനിലധികം ഗവേഷണ സ്ഥാപനങ്ങളുണ്ടായിട്ടും കോവിഡ് സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങളൊന്നും ആരംഭിച്ചിട്ടില്ല. സർക്കാറിൻെറ ആരോഗ്യനയം സുപ്രധാനമായി സൂചിപ്പിക്കുന്നത് ആരോഗ്യഗവേഷണമാണ്. ഡെങ്കിപ്പനി രൂക്ഷമായ 2016-17 കാലഘട്ടത്തിൽ സമഗ്ര ഗവേഷണം ഉണ്ടാകുമെന്ന് സർക്കാർ പറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ല. നിപ ഉണ്ടായപ്പോഴും ഇതുതന്നെ ആവർത്തിച്ചു. രാജീവ്ഗാന്ധി സൻെറർ ഫോർ ബയോടെക്നോളജിയിലെ സീനിയർ സയൻറിസ്റ്റ് ഡോ. ഇ. ശ്രീകുമാറിൻെറ നേതൃത്വത്തിൽ നടക്കുന്ന ചികുൻഗുനിയയെയും ഡെങ്കിയെയും സംബന്ധിച്ച പഠനം മാത്രമാണ് ഈ മേഖലയിൽ ഇപ്പോഴുള്ളത്. ഗവേഷണം എന്ന മുഖ്യലക്ഷ്യത്തോടെയാണ് ആരോഗ്യ സർവകലാശാലതന്നെ ആരംഭിച്ചത്. 11 വർഷം പിന്നിടുേമ്പാഴും ഒരു ഗവേഷണവും അവിടെനിന്ന് ഉണ്ടായിട്ടില്ല. ദേശീയ റാങ്കിങ്ങിൽ കേരളത്തിലെ മെഡിക്കൽ കോളജുകൾക്ക് ഇടംപിടിക്കാൻ പോലുമാകുന്നില്ലെന്നതും പോരായ്മയാണ്. നിരന്തരമുള്ള വൈറസ് പഠനമാണ് കേരളത്തിന് ഇന്ന് ആവശ്യം. പുതിയ രോഗങ്ങളെക്കുറിച്ച പഠനങ്ങളും അനിവാര്യമാണ്. കൊറോണയെ തുരത്താൻ ലോകത്ത് വിവിധ ഭാഗങ്ങളിൽ പരീക്ഷണത്തിലിരിക്കുന്നത് 27 വാക്‌സിനാണ്. നൂറിലേറെ ഗവേഷണങ്ങൾ പുരോഗമിക്കുകയുമാണ്. 80 ശതമാനം ഗവേഷണങ്ങളും സർവകലാശാലകളുടെയും മെഡിക്കൽ കോളജുകളുടെയും നേതൃത്വത്തിലാണ്. വിദേശ സർവകലാശാലകളിലും കോളജുകളിലും കോവിഡ് വാക്സിൻ ഗവേഷണത്തിൽ നിരവധി മലയാളികളും പങ്കാളികളാണ്. അവരുടെ കഴിവുകൾ കേരളത്തിന് പ്രയോജനപ്പെടുത്താനാകാത്തത് പോരായ്മയാണെന്ന് െഎ.എം.എ റിസർച് വിഭാഗവും ചൂണ്ടിക്കാട്ടുന്നു. ഇവിടത്തെ സൗകര്യങ്ങൾ വിനിയോഗിക്കാതെ കോവിഡിനെതിരെ വലിയ വിലനൽകി വിദേശനിർമിത മരുന്നു വാങ്ങാനാണ് കേരളവും കാത്തിരിക്കുന്നത്. എ. സക്കീർ ഹുസൈൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.