വർക്കല: ഇടവ-പെരുമാതുറ സോൺ ഒന്നിൽ കോവിഡ് പരിശോധന ഊർജിതമാക്കുന്നതിന് മൊബൈൽ പരിശോധന യൂനിറ്റുകൾ. സോൺ ഒന്നിൻെറ ഇൻസിഡൻറ് കമാൻഡർമാരായ യു.വി. ജോസ്, എസ്. ഹരികിഷോർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. നിലവിലുള്ള 10 ആംബുലൻസുകളിൽ മൂന്നെണ്ണം മൊബൈൽ യൂനിറ്റിനായി ഉപയോഗിക്കും. പഞ്ചായത്ത് സെക്രട്ടറിമാർക്കാണ് മൊബൈൽ പരിശോധന യൂനിറ്റുകളുടെ ഏകോപന ചുമതല. രോഗസാധ്യത കൂടിയ വിഭാഗത്തെ കൂടുതലായി ടെസ്റ്റ് ചെയ്യും. രോഗലക്ഷണം ഉള്ളവരെയും പ്രൈമറി കോണ്ടാക്ടുകളെയും ക്വാറൻറീനിലുള്ളവരെയും പരിശോധിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഒരു ടെസ്റ്റിങ് സൻെററിൽ ഒന്നു വീതം ലാബ് ടെക്‌നീഷ്യൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, സ്റ്റാഫ് നഴ്‌സ്, ഡ്രൈവർ, ഗ്രേഡ് രണ്ട് അറ്റൻഡറും ഒരു വാനും ഉണ്ടാവും. സ്രവം എടുക്കുന്നതിന് സ്റ്റാഫ് നഴ്‌സുമാരെ ചുമതലപ്പെടുത്തും. പരിശോധന കേന്ദ്രത്തെ മൂന്നു വിഭാഗമായി തിരിക്കാനും ധാരണയായി. ടെസ്റ്റിനെത്തുന്നവർക്ക് ഇരിക്കാനുള്ള സൗകര്യവും കുടിവെള്ളവും അതത് കേന്ദ്രങ്ങളിൽ ഒരുക്കും. ബയോമെഡിക്കൽ വേസ്റ്റ് മാനേജ്‌മൻെറിനും അണുനശീകരണത്തിനും നോഡൽ ഓഫിസർമാരെ ചുമതലപ്പെടുത്തി. സി.എഫ്.എൽ.ടി.സികൾ ഐ.എം.എയുടെ ഇമേജിൽ രജിസ്റ്റർ ചെയ്യും. സപ്ലൈകോയുടെ രണ്ടു വാഹനങ്ങൾ സോണിലെ വിവിധയിടങ്ങളിൽ എത്തി. കടയ്ക്കാവൂരിൽ തിങ്കളാഴ്ച മുതൽ സമയബന്ധിതമായി ഭക്ഷ്യസാധനങ്ങളുടെ വിതരണം നടത്താൻ യോഗം നിർദേശിച്ചു. ● ആൻറിജൻ ടെസ്റ്റിൽ 22 പോസിറ്റിവ് കേസുകൾ വർക്കല: ഇടവ- പെരുമാതുറ കോവിഡ് സോൺ ഒന്നിൽ വിവിധയിടങ്ങളിലായി നടത്തിയ ആൻറിജൻ പരിശോധനയിൽ 22 കോവിഡ് പോസിറ്റിവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. വർക്കല നഗരസഭയിൽ 25 ആൻറിജൻ ടെസ്റ്റ് നടത്തിയപ്പോൾ ഒരാൾക്ക് പോസിറ്റിവായി. ഇടവ പഞ്ചായത്തിൽ അഞ്ച് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി. അഞ്ചുതെങ്ങ് പഞ്ചായത്തിൽ 50 പേർക്ക് ആൻറിജൻ ടെസ്റ്റ് നടത്തി. 14 പേർക്ക് പോസിറ്റിവാണ്. കടയ്ക്കാവൂർ പഞ്ചായത്തിൽ 50 പേർക്ക് ടെസ്റ്റ് നടത്തി. ഏഴുപേർക്ക് പോസിറ്റിവ് സ്ഥിരീകരിച്ചു. പോസിറ്റിവായവരെ നെടുങ്ങണ്ട സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. ● 23 പേർക്കെതിരേ കേസ് വർക്കല: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇടവ - പെരുമാതുറ സോൺ ഒന്നിലെ വിവിധ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പുതുതായി 23 കേസുകളെടുത്തു. അയിരൂർ സ്‌റ്റേഷൻ പരിധിയിൽ അഞ്ചും വർക്കലയിൽ മൂന്നും അഞ്ചുതെങ്ങിൽ രണ്ടും കഠിനംകുളത്ത് എട്ടും കടയ്ക്കാവൂരിൽ നാലും ചിറയിൻകീഴിൽ ഒരു കേസുമാണെടുത്തത്. ●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.