(ചിത്രം) അഞ്ചൽ: സമ്പൂർണ പാർപ്പിടപദ്ധതിയും വൈദ്യുതീകരണ പദ്ധതിയും നടപ്പാക്കിയ നാട്ടിൽ ഇതൊന്നുമില്ലാതെ നാലംഗ കുടുംബം ഒറ്റമുറിക്കുടിലിനുള്ളിൽ. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ തേവർതോട്ടം നാലാം വാർഡിൽ പാറവിളവീട്ടിൽ രോഗിയായ ബാബുവിേൻറതാണ് ഈ കുടുംബം. കശുവണ്ടിത്തൊഴിലാളിയായ ശ്യാമള, പത്താം ക്ലാസുകാരിയായ മകൾ, ഏഴാം ക്ലാസുകാരനായ മകൻ എന്നിവരാണ് മറ്റംഗങ്ങൾ. ഇവർക്ക് വീട്ടിലെത്തുന്നതിന് വഴിയുമില്ല, വീട്ടിൽ വൈദ്യുതിയുമില്ല. കുട്ടികൾക്ക് പഠിക്കുന്നതിന് ഓൺലൈൻ സൗകര്യമില്ലാത്തതിനാൽ പഠിക്കാൻ കഴിയുന്നില്ല. കിണർ പണിക്കാരനായിരുന്ന ബാബു ഏഴുവർഷം മുമ്പ് പണിക്കിടെയുണ്ടായ അപകടത്തെത്തുടർന്ന് രോഗബാധിതനായതിനാൽ തൊഴിലും വരുമാനവുമില്ലാതായി. ഭാര്യ ശ്യാമള സ്വകാര്യ കശുവണ്ടി ഫാക്ടറിയിൽ വല്ലപ്പോഴുമുള്ള ജോലിക്ക് പോയി കിട്ടുന്ന വരുമാനമാണ് ഏക ആശ്രയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.