ചരക്ക് വാഹനങ്ങളുടെ കാര്യത്തിൽ കർശന ജാഗ്രത, രോഗവ്യാപന മേഖലകളിൽ സമിതികൾ, ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററുകളുടെ എണ്ണം കൂട്ടും കൊല്ലം: കോവിഡ് രോഗവ്യാപനം ആശങ്കജനകമായി വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ അതിജാഗ്രതക്ക് നിർദേശം. നിലവിലുള്ള കൂടിയ രോഗവ്യാപന തോത് കുറച്ച് ദിവസങ്ങൾ കൂടി തുടരുമെന്നാണ് സൂചനയെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, കലക്ടർ ബി. അബ്ദുൽ നാസർ എന്നിവർ അറിയിച്ചു. തമിഴ്നാട്ടിൽനിന്ന് വന്ന ചരക്ക് ലോറികളാണ് കിഴക്കൻ മേഖലയിൽ രോഗവ്യാപനത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. അതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് വാഹനങ്ങളുടെ കാര്യത്തിൽ ജാഗ്രത കർശനമാക്കും. ഇതിൻെറ ഭാഗമായി, ചുമട്ടുതൊഴിലാളികളുടെയും വ്യാപരികളുടെയും ക്ലസ്റ്ററുകൾ രൂപവത്കരിക്കും. ഇവർക്കായിരിക്കും വാഹനങ്ങൾ അണുമുക്തമാക്കുന്നതടക്കമുള്ള കാര്യങ്ങളുടെ ചുമതല. അതിെനാപ്പം രോഗവ്യാപനം കൂടുതൽ നടന്ന ആലപ്പാട്, പരവൂർ ക്ലസ്റ്ററുകളിൽ 10 വീടുകൾക്ക് ഒരു കമ്മിറ്റി രൂപവത്കരിക്കും. ജനങ്ങളെ ബോധവത്കരിക്കുക, പുറത്തുനിന്നുള്ളവരുടെ വരവ് നിരീക്ഷിക്കുക, നിരീക്ഷണത്തിലുള്ളവർ പുറത്തുപോകുന്നുണ്ടോയെന്ന് നോക്കുക തുടങ്ങിയവയായിരിക്കും കമ്മിറ്റികളുടെ ചുമതല. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പുള്ളിക്കട കോളനിയിലും പ്രത്യേകശ്രദ്ധ പുലർത്തും. രോഗവ്യാപനം കൂടുന്ന മേഖലകളിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ കൂടുതലായി ഒരുക്കും. ആഗസ്റ്റ് ഒന്നിനകം 4850 കിടക്കകളാണ് തയാറാക്കുന്നത്. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട്, കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകും. ആയുഷ്, ഹോമിയോ വിഭാഗങ്ങളിൽ നിന്നുള്ളവരെ ഇതിനകംതന്നെ െതരഞ്ഞെടുത്തിട്ടുണ്ട്. പുറമേ, സ്വകാര്യ ആശുപത്രികളിൽനിന്നും െഎ.എം.എയിൽ നിന്നുമുള്ളവർക്ക് 27 മുതൽ പരിശീലനം ആരംഭിക്കും. പ്രതിദിനം രണ്ടായിരം പരിശോധനകളാണ് ഇപ്പോൾ നടത്തുന്നത്. എണ്ണം കൂടിയത് ഫലം വൈകലിന് കാരണമാവുന്നുണ്ട്. പരിശോധനക്ക് ആവശ്യമായ കിറ്റുകൾ മതിയായ രീതിയിൽ ഉെണ്ടങ്കിലും ഒാക്സിജൻ സിലിണ്ടറുകൾ കൂടുതൽ ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.