ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ ശാന്തിയും സമാധാനവും നിലനിർത്തുകയെന്നതാണ് ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിൻെറ അടിസ്ഥാനമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. കിഴക്കൻ ലഡാക്കിൽനിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കുന്നതിൽ ചൈന ആത്മാർഥത കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തലത്തിൽ വീണ്ടുമൊരു ചർച്ച നടക്കുമെന്നും ശ്രീവാസ്തവ അറിയിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഇയും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണമാണ് കിഴക്കൻ ലഡാക്കിലെ സംഘർഷത്തിന് അയവുവരുത്താനിടയാക്കിയത്. നിയന്ത്രണ രേഖയിലെ തൽസ്ഥിതി ഇന്ത്യ എന്നും പാലിക്കും . ഏകപക്ഷീയമായി ഇന്ത്യ തൽസ്ഥിതി ലംഘിക്കില്ലെന്നും ശ്രീവാസ്തവ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.