മൃതദേഹം ഒരാഴ്ച മോർച്ചറിയിൽ; കോവിഡ് നെഗറ്റിവായതിനാൽ വിട്ടുകൊടുത്തു

ശരത്ചന്ദ്രബാബു saratchandra babu 71 varkala obitv1 വർക്കല: ബൈക്കപകടത്തിൽ മരിച്ചയാളുടെ മൃതദേഹം കോവിഡ് പരിശോധനക്കായി മോർച്ചറിയിൽ സൂക്ഷിച്ചത് ഒരാഴ്ച. കോവിഡ് പരിശോധനയിൽ നെഗറ്റിവായതിനെ തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വർക്കല ചിലക്കൂർ ഇളമ്പന ക്ഷേത്രത്തിനു സമീപം ബാബുഭവനിൽ (കൊല്ലക്കുടി) വി. ശരത്ചന്ദ്രബാബു (71) വിൻെറ മൃതദേഹമാണ് വ്യാഴാഴ്ച ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചത്. വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിെക്കയാണ് ശരത്ചന്ദ്രബാബു മരിച്ചത്. ശരത്ചന്ദ്രബാബുവിനെ കിടത്തിച്ചികിത്സിച്ച മെഡിക്കൽ സർജറി വാർഡിൽ ഡോക്ടർമാർക്കും ഹൗസ് സർജൻമാർക്കും കോവിഡ് സ്ഥിരീകരിച്ചതിനാലാണ് പരിശോധനഫലം ലഭിക്കുന്നതുവരെ മ‌ൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കേണ്ടിവന്നത്. വ്യാഴാഴ്ച ഉച്ചയോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടത്തി. ജൂൈല നാലിന് ആറ്റിങ്ങൽ കോരാണിക്കു സമീപമാണ് ബാബുവിൻെറ ബൈക്കും ടെമ്പോയുമായി കൂട്ടിയിടിച്ചത്. തലയ്ക്കും കഴുത്തെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ബാബുവിനെ നാട്ടുകാരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. 16ന് രാത്രി 8.30ന് മരിച്ചു. ഭാര്യ: ശോഭന. മക്കൾ: ശരൺബാബു (ശിവഗിരി എസ്.എൻ മെഡിക്കൽ മിഷൻ ആശുപത്രി, കിരൺബാബു (സർവേയർ, റീസർവേ കാസർകോട്). മരുമകൾ: സൂര്യകിരൺ. ●

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.