ട്രെയിലറും പിക്-അപ് വാനും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക് (ചിത്രം)ചാത്തന്നൂർ: ദേശീയപാതയിൽ ട്രെയിലർ ലോറിയും പിക്-അപ് വാനും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. പിക്-അപ് വാൻ ഡ്രൈവർ ഇത്തിക്കര ദിനേശ് മന്ദിരത്തിൽ ദിനേശിനും (28) അന്തർസംസ്ഥാന തൊഴിലാളികളായ മൂന്ന് പേർക്കുമാണ് പരിക്കേറ്റത്. അപകടം നടന്നയുടൻ പൊലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലാക്കി. പിക്-അപ് വാൻ ഡ്രൈവറുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ എട്ടോടെ ദേശിയപാതയിൽ ചാത്തന്നൂർ ജെ.എസ്.എം ജങ്ഷന് സമീപമാണ് അപകടം. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിലർ തിരുവനന്തപുരം ഭാഗത്ത് നിന്ന് വന്ന പിക്-അപ് വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്-അപ് വാൻ പൂർണമായും തകർന്നു. വാനിൻെറ പിറകിലാണ് അന്തർസംസ്ഥാനക്കാരായ നിർമാണ തൊഴിലാളികൾ നിന്നിരുന്നത്. ഇടിയുടെ ആഘാതത്തിൽ രണ്ട് പേർ വാഹനത്തിൽ നിന്നും തെറിച്ചുപോയി. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്ക് സഹായം കരുനാഗപ്പള്ളി: പൂർവവിദ്യാർഥികൾ ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററിലേക്ക് സഹായം നൽകി. ചെറിയഴീക്കൽ വി.എച്ച്.എസ്.ഇ യിലെ 2001- 2003 വർഷത്തെ 'സ്മൃതി വസന്തം' കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഫ്രിഡ്ജും കട്ടിലും ബഡും ബഡ് ഷീറ്റും മറ്റ് ഉപകരണങ്ങളും ഉൾെപ്പടെ നൽകിയത്. ആർ. രാമചന്ദ്രൻ എം.എൽ.എ ഏറ്റുവാങ്ങി. നഗരസഭ ചെയർപേഴ്സൺ ഇ. സീനത്ത്, കൗൺസിലർമാരായ പി. ശിവരാജൻ, എം. ശോഭന, ജെ. അസ്ലം, ഷംസുദ്ദീൻ, മോഹൻദാസ്, െഡപ്യൂട്ടി തഹസിൽദാർ പത്മസാഗർ, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ, കെ.എസ്. ഷറഫുദ്ദീൻ മുസ്ലിയാർ, സജീഷ്, മുഹമ്മദ് റാഫി, ശ്യാംകുമാർ, സുനീർ എന്നിവർ പങ്കെടുത്തു.കടൽകയറ്റം രൂക്ഷം; തീരവാസികൾ ആശങ്കയിൽ (ചിത്രം)ഇരവിപുരം: തീരപ്രദേശത്ത് കടൽകയറ്റം രൂക്ഷമായതോടെ ജനം ആശങ്കയിൽ. മയ്യനാട് മുക്കം ബീച്ച് കടലെടുത്തുകൊണ്ടിരിക്കുകയാണ്. കാക്കതോപ്പുമുതൽ പൊഴിക്കര വരെയുള്ള ഭാഗത്താണ് വലിയ തിരമാലകൾ കരയിലേക്ക് അടിച്ചുകയറുന്നത്. മുക്കം ഭാഗത്ത് മത്സ്യബന്ധന ഉപകരണങ്ങൾ തീരദേശ റോഡിന് സമീപത്തെ കുരിശ്ശടിക്ക് മുന്നിലേക്ക് കയറ്റി െവച്ചിരിക്കുകയാണ്. മുക്കം ബീച്ചിൽ അടിഞ്ഞുകൂടിക്കിടന്ന മണ്ണ് തിരയിൽപ്പെട്ട് കടലിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.