ഇത് നീചമായ രാഷ്ട്രീയക്കളി, ജനങ്ങളോടാണോ വെല്ലുവിളി -മുഖ്യമന്ത്രി തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചും സമരം നടത്തുമെന്ന് പ്രഖ്യാപിച്ചവർ നടത്തുന്നത് നീചമായ രാഷ്ട്രീയക്കളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചാല്‍ പ്രഖ്യാപനം നടത്തുന്നവർക്ക് മാത്രമല്ല അപകടം. 'ജനങ്ങളോടാണോ നിങ്ങളുടെ വെല്ലുവിളി. ഈ കോവിഡ് കാലത്ത് രോഗവ്യാപനം തടഞ്ഞുനിര്‍ത്താന്‍ എന്തെങ്കിലും ഒരു സംഭാവനയോ ക്രിയാത്മക സമീപനമോ നിങ്ങളുടെ ഭാഗത്തുനിന്നുണ്ടായോ. രോഗം പടര്‍ത്താന്‍ ബോധപൂര്‍വം നടത്തിയ അനേകം ശ്രമങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. നല്ല നിലയിൽ മുന്നോട്ടുപോകുന്ന കോവിഡ് പ്രതിരോധശ്രമങ്ങൾക്ക് ഇടങ്കോലിടാന്‍ ശ്രമിക്കരുത്' -മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാറും ആരോഗ്യപ്രവര്‍ത്തകരും പറയുന്നത് പ്രാധാന്യത്തില്‍ എടുക്കേണ്ടതിെല്ലന്ന ബോധമാണ് അവര്‍ പ്രചരിപ്പിച്ചത്. അതിന് ഉത്തരവാദപ്പെട്ട ചിലര്‍ തന്നെ ഇതിന് നേതൃത്വം നല്‍കി. അങ്ങനെ സൃഷ്ടിക്കപ്പെട്ട പൊതുബോധം പ്രതിരോധത്തിന് പ്രതിബന്ധം സൃഷടിച്ചോ എന്ന് അവര്‍ സ്വയം ചിന്തിക്കണം. കേരളത്തിൻെറ കോവിഡ് പ്രതിരോധത്തിലുണ്ടായ പാളിച്ചകളാണ് നിലവില്‍ കേസുകളുടെ എണ്ണം കൂടാന്‍ കാരണമായതെന്നാണ് ഇപ്പോഴത്തെ പ്രചാരണം. എണ്ണം മനഃപൂര്‍വം കുറച്ചുകാണിക്കുന്നു എന്നായിരുന്നു ആദ്യത്തെ പരാതി. എത്രപ്രാവശ്യം ആവർത്തിച്ചിട്ടും ഇതൊന്നും മനസ്സിലാക്കുന്നില്ല. ഉറക്കം നടിക്കുന്നവരെ ഉണര്ത്താനാവില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.