ലഗേജ് കടത്തിന് ഉദ്യോഗസഥരുടെ പിന്തുണയും

ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഫെസിലിറ്റേഷന്‍ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സുരക്ഷ പരിശോധനകളില്ലാതെ ലഗേജുകളുമായി നിരവധിപേര്‍ പുറത്തേക്ക് കടന്നതായി സൂചന. സംസ്ഥാന മന്ത്രിമാര്‍ക്കും ഉന്നത പദവികള്‍ വഹിക്കുന്നവര്‍ക്കും വിമാനത്താവളത്തില്‍ സുരക്ഷപരിശോധനകള്‍ക്ക് കാലതാമസം വരുത്താതെ സൗകര്യമൊരുക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥനെ ഡ്യൂട്ടിക്ക് നിയോഗിക്കാറുണ്ട്. ഫെസിലിസ്റ്റേഷന്‍ ചുമലതയുള്ളയാള്‍ നേരിട്ട് സ്വീകരിച്ചുകൊണ്ടുവരുന്ന വ്യക്തികളെ കസ്റ്റംസ് പരിശോധനക്ക് വിധേയമാക്കാറില്ല. ഇത്തരത്തില്‍ നിരവധി പേർ പരിശോധനകളില്ലാതെ പുറത്തേക്ക് കടന്നതായി കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ എന്‍.ഐ.ഐയും ആരംഭിച്ചു. ഫെസിലിറ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് നടപടിക്രമങ്ങള്‍ വേഗത്തിലാക്കി നല്‍കാമെന്നല്ലതെ ഇവര്‍ക്ക് വിമാനത്താവളത്തില്‍ സുരക്ഷപരിശോധകളില്‍ ഇളവില്ല. എന്നാല്‍, ഫെസിലിറ്റേഷന്‍ ഉദ്യോഗസ്ഥരുമായി ബന്ധമുള്ളവര്‍ കൊണ്ടുവരുന്ന ലഗേജുകളും ഗ്രീന്‍ ചാനല്‍ വഴി പുറത്തേക്ക് കടത്താറാണ് പതിവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.