ശിവശങ്കറിൻെറ വഴിവിട്ട പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി കൂട്ടുനിന്നത് പുത്രീവാത്സല്യം മൂലം -പി.ടി. തോമസ് കൊച്ചി: സസ്പെൻഷനിലായ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിൻെറ വഴിവിട്ടതും ചട്ടവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനിന്നത് അമിത പുത്രീവാത്സല്യം മൂലമാണെന്ന് തെളിയിക്കുന്ന അവസാനത്തെ ഉദാഹരണമാണ് സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട സംഭവങ്ങളെന്ന് പി.ടി. തോമസ് എം.എൽ.എ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ശിവശങ്കറിൻെറ യാത്രാരേഖകൾ അടിയന്തരമായി പരിശോധിക്കണം. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക്കിൻെറ കൺസൾട്ടൻറ് ബഹുരാഷ്ട്ര കമ്പനിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിൻെറ ഡയറക്ടർ ജെയ്ക് ബാലകൃഷ്ണനാണെന്നത് ദുരൂഹത വർധിപ്പിക്കുന്നതാണ്. ഈ രണ്ടു കമ്പനിയും തമ്മിലുള്ള അവിശുദ്ധ ബന്ധം അന്വേഷിക്കണം. പ്രശാന്ത് ഭൂഷണടക്കം പ്രമുഖ നിയമജ്ഞർ, പി.ഡബ്ല്യു.സിയുമായി സർക്കാർ ഒരു കരാറും ഉണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഈ കമ്പനിയുമായി ബന്ധം തുടർന്നത് സംശയാസ്പദമാണ്. എക്സാലോജിക് കമ്പനിയുടെ വരവുചെലവ് സംബന്ധിച്ച് കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിൽനിന്ന് ലഭിച്ച കണക്കുപ്രകാരം ജെയ്ക് ബാലകൃഷ്ണന് ശമ്പളം കൊടുക്കുന്നതായി ഓഡിറ്റ് രേഖയിൽ കാണുന്നില്ല. എന്നാൽ, ജെയ്കിൻെറ കമ്പനിക്ക് മുഖ്യമന്ത്രി കൺസൾട്ടൻസി വാരിക്കോരി നൽകുകയാണ്. 2016 മുതൽ ഈ കമ്പനിയുടെ കൺസൾട്ടൻറായ ജെയ്കിൻെറ പി.ഡബ്ല്യു.സിക്ക് വ്യവസായ ഇടനാഴി -14,000 കോടി രൂപ, കെഫോൺ -2000 കോടി, ഇ ബസ് -6000 കോടി, ഇ-മൊബിലിറ്റി ഹബ് തുടങ്ങിയവ ഉൾെപ്പടെ 25,000 കോടി രൂപ ചെലവുവരുന്ന പദ്ധതികളുടെ കൺസൾട്ടൻസി നൽകിയതിനു പിന്നിൽ വലിയ അഴിമതിയാണ് നടന്നത്. സ്വപ്നയെ ശിവശങ്കർ നിയമിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ട്. അന്ധനായ ധൃതരാഷ്ട്രർക്ക് അമിത പുത്രവാത്സല്യംകൊണ്ട് മാനസികമായും അന്ധത ബാധിച്ചതുപോലെ മുഖ്യമന്ത്രി അമിത പുത്രവാത്സല്യത്താൽ കേരള ജനതയെ അന്ധരാക്കാൻ ശ്രമിക്കുകയാണ്. ചട്ടവിരുദ്ധ പ്രവർത്തനങ്ങളിലെല്ലാം മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ കൺസൾട്ടൻറിൻെറ സ്വാധീനം പ്രകടമാണ്. സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞലംഘനവും നടത്തിയ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.