ആറ്റിങ്ങല്‍: രോഗവ്യാപനം രൂക്ഷമായ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ . തീരമേഖലയില്‍ ഏഴുപേര്‍ക്കുകൂടി രോഗബാധ കണ്ടെത്തി. പെരുമാതുറയില്‍ ഒരാള്‍ക്കും അഞ്ചുതെങ്ങില്‍ ആറുപേര്‍ക്കുമാണ് രോഗം കണ്ടെത്തിയത്. ആൻറിജന്‍ ടെസ്റ്റിന് പുറമെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റും നടത്തുന്നു. അഞ്ചുതെങ്ങില്‍ ശനിയാഴ്ച 46 പേരെ പരിശോധിച്ചതില്‍ ആറുപേര്‍ക്കും പെരുമാതുറയില്‍ 36 പേരെ പരിശോധിച്ചതില്‍ ഒരാളിനും രോഗമുള്ളതായി കണ്ടെത്തി. ആൻറിജന്‍ ടെസ്റ്റാണ് ഇവിടെ നടത്തിയത്. കടയ്ക്കാവൂര്‍ പഞ്ചായത്തിലെ ഒമ്പതുപേര്‍ക്ക് രോഗം കണ്ടെത്തിയ ഒമ്പതാം വാര്‍ഡിലെ ചമ്പാവുപള്ളി ഹാളില്‍ 50 പേര്‍ക്കും മുദാക്കലില്‍ 42 പേര്‍ക്കും ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ 50 പേര്‍ക്കുവീതവും ശനിയാഴ്ച ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റും നടത്തി. ഇതിൻെറ ഫലം രണ്ടുദിവസത്തിനകം ലഭിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നടത്തിയ ഇടപെടലിൻെറ ഫലമായി കൂടുതല്‍ ഡോക്ടര്‍മാരെ അനുവദിച്ചു. ഇതിലൂടെയാണ് പരിശോധനയുടെ എണ്ണം കൂട്ടിയത്. ഇത്തരത്തിലെത്തിയ പ്രത്യേക സംഘമാണ് അഞ്ചുതെങ്ങിലും പെരുമാതുറയിലും പരിശോധന നടത്തിയത്. 1239 പേരാണ് ശനിയാഴ്ച ചിറയിന്‍കീഴ് ബ്ലോക്ക് പരിധിയില്‍ നിരീക്ഷണത്തിലുള്ളത്. വക്കം - 72 കിഴുവിലം -101 മുദാക്കല്‍ -106 അഞ്ചുതെങ്ങ് -184 കടയ്ക്കാവൂര്‍ - 140 ചിറയിന്‍കീഴ് - 636 എന്നിവരുള്‍പ്പെടെയാണ്. 412 പേര്‍ വിദേശത്തുനിന്ന് വന്നവരും 827 പേര്‍ ഇതര സംസ്ഥാനത്തുനിന്ന് വന്നവരും സമ്പര്‍ക്ക പട്ടികയിലുള്ളവരുമാണ്. 1075 പേര്‍ ഹോം ക്വാറൻറീനിലും 58 പേര്‍ ഇന്‍സ്റ്റിറ്റ്യൂഷനിലും 106 പേര്‍ ഹോസ്പിറ്റല്‍ ഐസൊലേഷനിലുമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്‍. സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.