തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ തസ്തികയിൽ നിയമനത്തിന് പിഎച്ച്.ഡി യോഗ്യത ഒഴിവാക്കി. ഇതുസംബന്ധിച്ച സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. 2010ലെ എ.െഎ.സി.ടി.ഇ െറഗുലേഷൻ പ്രകാരം പോളിടെക്നിക് പ്രിൻസിപ്പൽ നിയമനത്തിന് പിഎച്ച്.ഡി നിർബന്ധ യോഗ്യതയായി നിശ്ചയിച്ചിരുന്നു. 2014ൽ എ.െഎ.സി.ടി.ഇ സ്കീം നടപ്പാക്കി സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിൽ പ്രിൻസിപ്പൽ നിയമനത്തിന് പിഎച്ച്.ഡി നിർബന്ധ യോഗ്യതയായി നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാൽ 2016ലെ എ.െഎ.സി.ടി.ഇ െറഗുലേഷൻ പ്രകാരം പ്രിൻസിപ്പൽ നിയമനത്തിന് പിഎച്ച്.ഡി നിർബന്ധ യോഗ്യതയല്ലാതായി മാറി. സംസ്ഥാനത്തെ പോളിടെക്നിക്കുകളിൽ ഇതുവരെ 2016ലെ െറഗുലേഷൻ നടപ്പാക്കിയിട്ടില്ല. ഇതിനിടെ പിഎച്ച്.ഡി ഉള്ള അധ്യാപകരെ പ്രിൻസിപ്പൽമാരായി നിയമിക്കാത്തതിനെതിരെ ഏതാനും പേർ കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിൽ വിധി വന്നിട്ടില്ല. ഇതിനിടെയാണ് 2016ലെ െറഗുലേഷനിലെ വ്യവസ്ഥകളും സുപ്രീംകോടതി വിധിയും ചൂണ്ടിക്കാട്ടി പിഎച്ച്.ഡി യോഗ്യത ഒഴിവാക്കി ഉത്തരവ് ഇറക്കിയത്. യോഗ്യത സംബന്ധിച്ച പ്രത്യേക ചട്ടങ്ങൾ രൂപവത്കരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ പ്രിൻസിപ്പൽ തസ്തികയിൽ നിയമനത്തിന് തടസ്സം നേരിടുന്നുവെന്നാണ് കാരണം പറയുന്നത്. പ്രത്യേക ചട്ടം നിലവിൽ വരുന്നത് വരെയാകും ഉത്തരവിന് പ്രാബല്യമുണ്ടാകുക. എന്നാൽ പിഎച്ച്.ഡി യോഗ്യതയില്ലാത്ത 20ഒാളം അധ്യാപകർക്ക് അനധികൃതമായി പ്രിൻസിപ്പൽമാരായി പ്രമോഷൻ നൽകാനാണ് സർക്കാറിൻെറ തിരക്കിട്ടുള്ള ഉത്തരവെന്ന് പിഎച്ച്.ഡി ഉള്ള അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിച്ചാണ് ഉത്തരവ്. 2010െല െറഗുലേഷൻ പ്രകാരം പിഎച്ച്.ഡി യോഗ്യതയുള്ളവരെ അടുത്ത മൂന്ന് വർഷത്തേക്ക് പ്രിൻസിപ്പൽമാരായി നിയമിക്കാമെന്ന് എ.െഎ.സി.ടി.ഇ വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാർ ഉത്തരവിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും പിഎച്ച്.ഡി യോഗ്യതയുള്ള അധ്യാപകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.