തിരുവനന്തപുരം: തലസ്ഥാനത്ത് പുതുതായി കണ്ടയിൻമൻെറ് സോണുകളായി പ്രഖ്യാപിച്ച കടകംപള്ളി, പൗഡിക്കോണം, ഞാണ്ടൂർകോണം എന്നീ വാര്‍ഡുകളിലേക്ക് കടന്നുവരുന്ന വഴികളും െപാലീസ് ബാരിക്കേഡ് െവച്ച് അടച്ചു. പൗഡിക്കോണം സൊസൈറ്റി ജങ്ഷന്, മങ്കാരം-ചിറ്റാഴ റോഡ്, വട്ടകരിക്കകം- ഞാണ്ടൂർകോണം മേലെമുക്ക്, വട്ടകരിക്കകം-കുറ്റ്യാനി റോഡ്, കേരളാദിത്യപുരം ജങ്ഷന്, മീശമുക്ക്, പേട്ട കല്ലുംമൂട്, ഭഗത് സിങ് റോഡ്, വെൺപാലവട്ടം ജങ്ഷന്, ലോര്‍ഡ്സ് ജങ്ഷന് ബൈപാസ്, ഇടത്തറപാലം എന്നിവിടങ്ങളാണ് പൂര്‍ണമായും അടച്ചത്. നഗരത്തിൽ കോവിഡ് രോഗവ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി തലസ്ഥാനത്തെ വിവിധ െറസി.അസോസിയേഷൻ പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് െപാലീസ് വെള്ളിയാഴ്ച വെബിനാർ സംഘടിപ്പിച്ചു. എ.ഡി.ജി.പി ഡോ.ബി.സന്ധ്യ മുഖ്യപ്രഭാഷണം നടത്തി. വിവിധ െറസി. അസോസിയേഷൻ ഭാരവാഹികളായ 500 ഓളം പ്രതിനിധികളും പങ്കെടുത്തു. വിലക്ക് ലംഘനം നടത്തിയ 45 പേർക്കെതിരെ പൊലീസ് കേസെടുത്തു. മാർഗനിർേദശങ്ങൾ പാലിക്കാതെ യാത്ര ചെയ്ത 10 വാഹനങ്ങൾക്കെതിരെയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത 91 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.