(ചിത്രം) പുനലൂർ: ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാന അതിർത്തിയായ ആര്യങ്കാവിൽ നിയന്ത്രണം കർശനമാക്കി. ഇതര സംസ്ഥാനങ്ങളിൽനിന്ന് മത്സ്യം കൊണ്ടുവരുന്നതും നിരോധിച്ചു. തമിഴ്നാട്ടിൽ നിന്നടക്കം പാെസടുത്ത് കേരളത്തിലേക്ക് ആളുകൾ വരുന്നതിനും കർശന നിബന്ധനകൾ ഏർപ്പെടുത്തി. മാർക്കറ്റുകളിലേയും അല്ലാതെയുമുള്ള മത്സ്യവ്യാപാരികളിലൂടെ കോവിഡ് പടരുന്നതോടെയാണ് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് മത്സ്യം കൊണ്ടുവരുന്നത് വ്യാഴാഴ്ച വൈകുന്നേരം ആറുമുതൽ കലക്ടറുടെ ഉത്തരവിലൂടെ തടഞ്ഞത്. തമിഴ്നാട്ടിൽനിന്ന് ഇന്നലെ രാവിലെ മത്സ്യവുമായി വന്ന വാഹനങ്ങൾ പൊലീസും ആരോഗ്യപ്രവർത്തകരും അതിർത്തിയിൽ തടഞ്ഞ് തിരിച്ചുവിട്ടു. തമിഴ്നാട് പൊലീസ് അതിർത്തിയിലുള്ള കേരള അധികൃതരുമായി ബന്ധപ്പെട്ട് ഉച്ചയോടെ ഈ വാഹനങ്ങൾ കടത്തിവിട്ടു. കലക്ടറുടെ ഉത്തരവുള്ളതിനാൽ വ്യാഴാഴ്ച വൈകുന്നേരം ആറിന് ശേഷംവരുന്ന മത്സ്യം കയറ്റിയ വാഹനങ്ങൾ കടത്തിവിടിെല്ലന്നും ബന്ധപ്പെട്ടവരെ അധികൃതർ അറിയിച്ചു. ഇന്നലെ പകൽ കേരളത്തിൽനിന്ന് മത്സ്യം കൊണ്ടുവരാൻ തമിഴ്നാട്ടിലേക്ക് പോയ വാഹനങ്ങൾ അധികൃതർ കടത്തിവിടാതെ തിരിച്ചയച്ചു. വൈകീട്ട് ആറിനകം ഈ വാഹനങ്ങൾ തിരിച്ചുവരാൻ കഴിയിെല്ലന്ന് കണ്ടായിരുന്നു ഈ നടപടി. ഇന്നലെ വൈകീട്ട് ആറുവരെ മത്സ്യം കയറ്റിയ ഒരു ഡസനോളം വാഹനങ്ങൾ കേരളത്തിലേക്ക് കടത്തിവിട്ടിരുന്നു. പാെസടുത്ത് ഇങ്ങോട്ടുവരുന്ന തൊഴിലാളികളടക്കമുള്ളവർക്ക് ക്വാറൻറീൻ സൗകര്യം ഉറപ്പാക്കിയതിന് ശേഷമേ കയറ്റിവിടുകയുള്ളൂ. ക്വാറൻറീനിൽ കഴിയുന്ന പ്രദേശത്തെ റവന്യൂ, പൊലീസ്, ആരോഗ്യം, പഞ്ചായത്ത് അല്ലെങ്കിൽ നഗരസഭ അധികൃതരുടെ റിപ്പോർട്ട് ലഭ്യമായാലേ അതിർത്തി കടക്കാനാകൂ. തൊഴിലാളികളുടെ കാര്യത്തിൽ തൊഴിലുടമകൾ ഈ സൗകര്യം ഉറപ്പാക്കണം. ആര്യങ്കാവ് വഴി ദിവസവും ശരാശരി 250 ആളുകൾ വരെ പാെസടുത്ത് കേരളത്തിലേക്ക് വരുന്നുണ്ട്. ഇതിൽ തൊഴിലാളികളും ചെറുകിട കച്ചവടക്കാരും ക്വാറൻറീൻ പാലിക്കുന്നിെല്ലന്ന ആക്ഷേപം ഉയർന്നിരുന്നു. തമിഴ്നാട്ടിൽ കോവിഡ് അതിവ്യാപനമുള്ള സ്ഥലങ്ങളിൽ നിന്നുള്ളവർ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാത്തത് രോഗവ്യാപനത്തിന് ഇടയാക്കുന്നെന്ന റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് നടപടി കർശനമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.