വെള്ളറട: പാറശ്ശാല നിയോജകമണ്ഡലത്തിൻെറ അതിര്‍ത്തിപ്രദേശങ്ങളില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പാറശ്ശാല എം.എൽ.എ സി.കെ. ഹരീന്ദ്രൻെറ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. വെള്ളറട ഗ്രാമപഞ്ചായത്തിലും കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലുമാണ് യോഗം ചേര്‍ന്നത്. ആരോഗ്യപ്രവര്‍ത്തകര്‍, െപാലീസ്, ജനപ്രതിനിധികള്‍, വ്യാപാരസംഘടനാ ഭാരവാഹികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പാറശ്ശാലയിലും പരിസരപ്രദേശത്തും കോവിഡ് വ്യാപന സാധ്യത കൂടുതലാകുന്ന സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. വെള്ളറട പഞ്ചായത്തില്‍ കച്ചവടസ്ഥാപനങ്ങള്‍ക്ക് രാവിലെ 7 മുതല്‍ ഉച്ചക്ക് 2 വരെയും കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തില്‍ അവശ്യ സാധന സ്ഥാപനങ്ങള്‍ മാത്രം രാവിലെ 7 മുതല്‍ 2 മണിവരെയുമാണ് പ്രവർത്തനം. വാഹനസര്‍വിസുകള്‍ 7 മുതല്‍ 5 വരെയും മാത്രമാക്കി. ആൻറിജന്‍ പരിശോധനക്കുള്ള മൂന്ന് കേന്ദ്രങ്ങള്‍ വീതം വെള്ളറടയിലും കുന്നത്തുകാലിലും തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു. കഴിഞ്ഞദിവസം കളക്ടര്‍ പാറശ്ശാല പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കെണ്ടയ്ന്മെൻറ് സോണായി പ്രഖ്യാപിച്ചിരുന്നു. അതേസമയം, കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തില്‍ കുറുവാട് മേഖലയില്‍ കോവിഡ് ബാധിതനായ 71 കാരൻെറ സമ്പര്‍ക്കപ്പട്ടികയില്‍ എട്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് കെണ്ടയ്ന്മെൻറ് സോണാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഡിവൈ.എസ്.പി അനില്‍കുമാര്‍, സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ശ്രീകുമാര്‍, സബ് ഇന്‍സ്പക്ടര്‍ സതീഷ്‌ശേഖര്‍, ഹെല്‍ത്ത് ജീവനക്കാന്‍, പഞ്ചായത്ത് സെക്രട്ടറി, ജനപ്രതിനിതികള്‍, രാഷ്ട്രീയ നേതാക്കള്‍, വ്യാപാരി വ്യവസായി ഏകോപനസമതി നേതാക്കള്‍ അടക്കം നിരവധിപേര്‍ യോഗത്തില്‍ പങ്കെടുത്തു. ചിത്രം. ഡിവൈ.എസ്.പി അനില്‍കുമാര്‍ സംസാരിക്കുന്നു2. സി.കെ. ഹരീന്ദ്രന്‍ എം.എൽ.എ സംസാരിക്കുന്നു dysp anilkumar samsarekunu ck harendhran mla samsarekunu
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.