തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഐ.എ.എസ് ഉദ്യോഗസ്ഥനായ എം. ശിവശങ്കറെ ചോദ്യംചെയ്ത് തുടങ്ങിയപ്പോൾ കസ്റ്റംസ് ഓഫിസ് സ്ഥിതിചെയ്യുന്ന ജി.എസ്.ടി ഭവന് മുന്നിൽ ഉദ്വേഗവും ആകാംക്ഷയും നിറഞ്ഞ മണിക്കൂറുകളായിരുന്നു. മൊഴിയെടുക്കാനായാണ് ശിവശങ്കർ എത്തിയതെന്നാണ് കരുതിയത്. ഓരോ മണിക്കൂർ കഴിയുംതോറും പലതരം അഭ്യൂഹങ്ങളുണ്ടായി. ഒരുഘട്ടത്തിൽ അറസ്റ്റ് നടക്കുമെന്ന പ്രചാരണവും നടന്നു. വൈകുന്നേരം അഞ്ചിന് ആരംഭിച്ച ചോദ്യംചെയ്യൽ പുലർച്ച രണ്ടരക്ക് അവസാനിച്ചു. ശിവശങ്കറുമായി കസ്റ്റംസ് വാഹനം പൂജപ്പുരയിലെ വീടെത്തുംവരെ ഈ ആകാംക്ഷ നിലനിന്നു. മാധ്യമങ്ങളും ജാഗ്രതയോടെ ഓഫിസിന് പുറത്ത് കാത്തുനിന്നു. ചോദ്യംചെയ്യല്‍ വേഗം പൂര്‍ത്തിയാകുമെന്ന് കരുതിയെങ്കിലും മണിക്കൂറുകളോളം നീണ്ടു. പലപ്പോഴും മൊഴികളില്‍ വൈരുധ്യമുണ്ടെന്ന സൂചനകള്‍ പുറത്തുവന്നു. രാത്രി 12ന് ഏഴുമണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി ആസ്ഥാനത്തിൻെറ ഗേറ്റടച്ചു. അറസ്റ്റും പ്രതിചേര്‍ക്കലും ബുധനാഴ്ചയാകുമെന്നും ശിവശങ്കറിനെ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്നുമുള്ള പ്രചാരണവുമുണ്ടായി. പുലര്‍ച്ചെ 2.30ഓടെ ശിവശങ്കര്‍ പൂജപ്പുരയിലെ വീടിൻെറ പിന്‍വശത്തുകൂടി അകത്ത് പ്രവേശിക്കുകയും കസ്റ്റംസ് സംഘം മടങ്ങുകയും ചെയ്തതോടെയാണ് സംശയങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.