പാലത്തായി പീഡനം: പ്രതികൾക്ക് രക്ഷപ്പെടാൻ സർക്കാർ വഴിയൊരുക്കുന്നു -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: പാലത്തായി ബാലികയെ പീഡിപ്പിച്ച കേസിൽ പോക്സോ ചുമത്താതെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ നിസ്സാര വകുപ്പുകൾ മാത്രം ചേർത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതുവഴി പ്രതി ബി.ജെ.പി നേതാവ് പത്മരാജനും അറസ്റ്റ് ചെയ്യപ്പെടാത്ത കൂട്ടുപ്രതികൾക്കും രക്ഷപ്പെടാൻ സർക്കാർ പഴുതൊരുക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ജനകീയ പ്രതിഷേധം ഉയർത്തിയതുകൊണ്ടാണ് പത്മരാജനെ അറസ്റ്റ് ചെയ്തത്. പീഡനമേറ്റ കുട്ടി നൽകിയ മൊഴിയനുസരിച്ചുള്ള കൂട്ട് പ്രതിയെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. കുട്ടിയുടെ മാനസികനില ശരിയല്ലെന്ന ലോക്കൽ പൊലീസിൻെറ അതേസമീപനമാണ് ക്രൈംബ്രാഞ്ചും എടുത്തത്. പിണറായി സർക്കാറും സംഘ്പരിവാറും തമ്മിലെ എന്ത് ധാരണയാണ് ഇൗ കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിന് പിന്നിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.