വ്യാജ സര്‍ട്ടിഫിക്കറ്റ്: അന്വേഷണത്തിന് പ്രത്യേകസംഘം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷിൻെറ വ്യാജ ബിരുദ കേസില്‍ അന്വേഷണത്തിന് പ്രത്യേകസംഘം. തിരുവനന്തപുരം കേൻറാണ്‍മൻെറ് അസി. കമീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞദിവസമാണ് കേൻറാണ്‍മൻെറ് പൊലീസ് സ്വപ്‌നക്കെതിരെ കേസടുത്തത്. കെ.എസ്‌.ഐ.ടി.എല്‍ എം.ഡി ഡോ. ജയശങ്കര്‍ പ്രസാദിൻെറ പരാതിയിലാണ് സ്വപ്‌നക്കെതിരെയും സ്വപ്‌നയെ നിയമിച്ച പി.ഡബ്ല്യു.സി, തെരഞ്ഞെടുത്ത വിഷന്‍ ടെക്‌നോളജി സ്ഥാപനങ്ങള്‍ക്കെതിരെയും പൊലീസ് കേസെടുത്തത്. വ്യാജരേഖ, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. യു.എ.ഇ കോണ്‍സുലേറ്റില്‍നിന്ന് പുറത്താക്കിയ സ്വപ്‌നക്ക് വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാതിരുന്നിട്ടും ഐ.ടി വകുപ്പിന് കീഴില്‍ പ്രധാന പദവി ലഭിച്ചതിന് പിന്നില്‍ ഉന്നത ഇടപെടല്‍ ഉണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. സ്വപ്‌നയുടെ ബി.കോം സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് മഹാരാഷ്ട്രയിലെ ബാബാ അംബേദ്കര്‍ സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയതോടെ ദുരൂഹതയേറി. സ്‌പേസ് പാര്‍ക്കിൻെറ കണ്‍സൾട്ടൻറായ പി.ഡബ്യു.സിയാണ് മാന്‍പവര്‍ റിക്രൂട്ട്‌മൻെറ് കമ്പനിയായ വിഷന്‍ ടെക്നോളജി വഴി സ്വപ്‌നയെ നിയമിക്കുന്നത്. അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ പി.ഡബ്യു.സിക്കെതിരെയും നടപടിയുണ്ടാകും. പി.ഡബ്ല്യു.സി.ക്ക് കെ.എസ്‌.ഐ.ടി.എല്‍ നോട്ടീസും അയച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.