photo കൊല്ലം: തങ്കശ്ശേരിയുടെ പഴമയും ചരിത്രപ്രാധാന്യവും കണക്കിലെടുത്ത് രൂപകൽപന ചെയ്ത 705 ച. മീറ്റർ വിസ്തൃതിയിലുള്ള ആധുനിക മാർക്കറ്റിന് 2.10 കോടി രൂപ ചെലവഴിക്കുന്നതിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ബ്രിട്ടീഷുകാർ നിർമിച്ച തങ്കശ്ശേരി ആർച്ച് ഗേറ്റിന് സമാനമായാണ് മാർക്കറ്റ് കെട്ടിടത്തിൻെറ കവാടം രൂപകൽപന ചെയ്യുന്നത്. തങ്കശ്ശേരിയിലെ നിലവിലുള്ള മാർക്കറ്റിൻെറ പരാധീനതകൾ ഒഴിവാക്കി നവീകരിക്കണമെന്ന് ജനപ്രതിനിധികളും പൊതുജനങ്ങളും നിരന്തരം ആവശ്യപ്പെട്ടതിനെതുടർന്നാണ് സംസ്ഥാന തീരദേശ വികസന കോർപറേഷൻ പഴമയും പുതുമയും ഇണക്കിച്ചേർത്ത് ആധുനിക മാർക്കറ്റിന് രൂപരേഖ തയാറാക്കിയതെന്ന് മന്ത്രി പറഞ്ഞു. തീരദേശ ജില്ലകളിലെ 65 മാർക്കറ്റുകൾ 193 കോടി രൂപ ചെലവിൽ നവീകരിക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് തങ്കശ്ശേരി മാർക്കറ്റിന് അനുമതി ലഭ്യമാക്കിയത്. ആധുനികരീതിയിൽ നിർമിക്കുന്ന മാർക്കറ്റ് സമുച്ചയത്തിൽ, റീട്ടെയിൽ ഷോപ്പുകൾ, സ്റ്റെൺയിൻലെസ് സറ്റീലിൽ തീർത്ത ഡിസ്പ്ലേ ടേബിളോടുകൂടിയ പതിനേഴോളം ഫിഷ് ഔട്ട്ലെറ്റുകൾ, ബുച്ചർ സ്റ്റാളുകൾ, കോൾഡ് സ്റ്റോറേജ് സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ സംവിധാനത്തോടെ മത്സ്യവിതരണം നടത്തുന്നതിന് പ്രിപ്പറേഷൻ / േപ്രാസസിങ് റൂമും സജ്ജീകരിച്ചിട്ടുണ്ട്. സിങ്കുകൾ, മാൻഹോളുകൾ, െഡ്രയിനേജ് സംവിധാനം എന്നിവ ഓരോ മത്സ്യസ്റ്റാളിലും ക്രമീകരിച്ചിട്ടുണ്ട്. തീരദേശ വികസന കോർപറേഷൻ ടെൻഡർ നടപടി പൂർത്തിയാക്കി ഉടൻ നിർമാണം ആരംഭിക്കുന്ന പദ്ധതി എട്ടുമാസം കൊണ്ട് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.